ഒന്നാം ലോക്സഭാ തെരഞ്ഞെടുപ്പ് നടക്കുമ്പോള്‍ കേരള സംസ്ഥാനം രൂപീകൃതമായിരുന്നില്ല. കണ്ണൂര്‍, തലശ്ശേരി, കോഴിക്കോട്, മലപ്പുറം, പൊന്നാനി (ദ്വയാംഗം) എന്നീ അഞ്ചു മണ്ഡലങ്ങള്‍ മദ്രാസ് സംസ്ഥാനത്തിന് കീഴിലും നാഗര്‍കോവില്‍, തിരുവനന്തപുരം, ചിറയിന്‍കീഴ്, കൊല്ലം, മാവേലിക്കര (ദ്വയാംഗം), ആലപ്പുഴ, തിരുവല്ല, മീനച്ചില്‍, കോട്ടയം, എറണാകുളം, കൊടുങ്ങല്ലൂര്‍, തൃശൂര്‍ എന്നീ പതിനൊന്നു മണ്ഡലങ്ങള്‍ തിരു-കൊച്ചി സംസ്ഥാനത്തുമായിരുന്നു. പിന്നീട് കേരളത്തിന്റെ ഭാഗമായി തീര്‍ന്ന കാസര്‍കോട് നിയമസഭാമണ്ഡലം സൗത്ത് കാനറ (സൗത്ത്) ലോക്സഭാ മണ്ഡലത്തിന്റെ ഭാഗമായിരുന്നു. മിനിക്കോയി, അമിന്‍ദീവി ദീപുകള്‍ കോഴിക്കോട് ലോക്സഭാ മണ്ഡലത്തിന്റെ ഭാഗമായിരുന്നു. ഈ സീറ്റുകളിലേക്ക് 1951 ഡിസംബര്‍ പത്തിനും 1952 ജനുവരി അഞ്ചിനുമിടയില്‍ തെരഞ്ഞെടുപ്പു നടന്നു. ആകെയുള്ള 63,62865 വോട്ടര്‍മാരില്‍ 49,75,424 പേര് വോട്ടുചെയ്തു. ആകെയുള്ള പതിനെട്ടു സീറ്റില്‍ ഏഴിടത്തു കോണ്‍ഗ്രസ് വിജയിച്ചു. തിരു-കൊച്ചിയില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നിരോധിച്ചിരുന്നതിനാല്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥികള്‍ സ്വതന്ത്രരായിട്ടാണ് മത്സരിച്ചത്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് ഒരു സീറ്റു ലഭിച്ചു. തിരു-കൊച്ചിയിലെ പതിനൊന്നു മണ്ഡലങ്ങളിലെ 12 സീറ്റില്‍ കോണ്‍ഗ്രസിന് ആറു സീറ്റ് ലഭിച്ചു.
കണ്ണൂര്‍: എ.കെ.ഗോപാലന് ,തലശേരി: എന്‍ ദാമോദരന്‍ കോഴിക്കോട്: അച്യുതന് ദാമോദരന്‍ മേനോന്,മലപ്പുറം: ബി. പോക്കര്,പൊന്നാനി(ദ്വി മണ്ഡലം): കെ. കേളപ്പന്, ഈച്ചരന്‍ ഇയ്യാണി,നാഗര്‍കോവില്‍: എ. നേശമണി,തിരുവനന്തപുരം:ആനി മസ്ക്രിന്‍,ചിറയിന്‍കീഴ്: വി. പരമേശ്വരന് നായര്‍,കൊല്ലം-മാവേലിക്കര : ശ്രീകണ്ഠന് നായര്‍, ആര്. വേലായുധന്(ദ്വി മണ്ഡലം)ആലപ്പുഴ : പി.ടി. പുന്നൂസ,്തിരുവല്ല : മാത്തന്.സി.പി.മീനച്ചില്‍ : പി.ടി. ചാക്കോ,കോട്ടയം : സി.പി. മാത്യു,എറണാകുളം: എ.എം. തോമസ്,കൊടുങ്ങല്ലൂര്‍ : കെ.കെ. അച്യുതന്,തൃശ്ശൂര്‍ : ഇയ്യുണ്ണി ചാലക്ക എന്നിവരാണ് ജയിച്ചത്
പ്രതികരിക്കാൻ ഇവിടെ എഴുതുക: