കോട്ടയം: എല്ലാ തൊഴിലാളികളെയും സാമൂഹ്യ സുരക്ഷ പദ്ധതിയുടെ കീഴില്‍ കൊണ്ടുവരണമെന്ന് ബിഎംഎസ് സംസ്ഥാന ജനറല്‍ സെക്രട്ടറി എം.പി. ചന്ദ്രശേഖരന് ആവശ്യപ്പെട്ടു. വിവിധ ആവശ്യങ്ങളുന്നയിച്ച് ബിഎംഎസ് കോട്ടയം ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ നടന്ന കളക്ട്രേറ്റ് മാര്‍ച്ചും ധര്‍ണ്ണയും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്ന അദ്ദേഹം.
രാജ്യത്തെ 93 ശതമാനം തൊഴിലാളികളും അസംഘടിത മേഖലയിലുള്ളവരാണ്. ഏഴ് ശതമാനം പേര്ക്കുമാത്രമാണ്സാമൂഹ്യ സുരക്ഷപദ്ധതിയുടെ ആനുകൂല്യം ലഭിക്കുന്നത്.
മുപ്പത്തിനാലായിരം കോടിരൂപ ബജറ്റില്‍ നീക്കിവെച്ചിട്ടുള്ള മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കാനുള്ള നീക്കം നടക്കുന്നതായും അദ്ദേഹം പറഞ്ഞു.
ദേശീയതലത്തില്‍ കൃഷിപ്പണിയേയും അനുബന്ധ തൊഴിലുകളെയും പദ്ധതിയില്‍ ഉള്‍പ്പെടുത്തണം. 200 തൊഴില്‍ദിനങ്ങള്‍ ഉറപ്പാക്കണമെന്നും ഇഎസ്ഐ പരിധി ഉയര്‍ത്തിയത് ഉടന്‍ നടപ്പിലാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ബിഎംഎസ് ജില്ലാ പ്രസിഡന്റ് പി.കെ. രവീന്ദ്രനാഥ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി സി. ഉണ്ണികൃഷ്ണന് ഉണ്ണിത്താന് സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: