ന്യൂദല്‍ഹി: മുതിര്‍ന്ന ആസാം ഗണപരിഷത്ത് നേതാക്കളായ ചന്ദ്രമോഹന് പടോവരി,ഹിതേന്ദ്ര നാഥ്സിംഗ് ഗോസ്വാമി എന്നിവര്‍ ബി.ജെ.പിയില്‍ ചേര്‍ന്നു.
ചന്ദ്രമോഹന് പാര്‍ട്ടി മുന്‍പ്രസിഡന്റാണ്. ഗോസ്വാമി മുന്‍മന്ത്രിയും. ഡാര്‍ജിലിംഗില്‍ അടക്കം പശ്ചിമബംഗാളില്‍ തങ്ങള്‍ ബി.ജെ.പി സ്ഥാനാര്‍ഥികളെ പിന്തുണയ്ക്കുമെന്ന് ഇരുവരും വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു. എ.ജി.പി നേതാക്കളുടെ വരവ് ബംഗാള്‍ ബി.ജെ.പിയുടെ ആത്മവിശ്വാസം വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. ഇവര്‍ക്കൊപ്പം അനവധി പാര്‍ട്ടിപ്രവര്‍ത്തകരും ബി.ജെ.പിയില്‍ ചേര്‍ന്നു. ഇവരെ രാജ്നാഥ് സിംഗ് പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്തു.
അതിനിടെ പശ്ചിമ ബംഗാളില്‍ ഗൂര്‍ഖാ ജനമുക്തി മോര്‍ച്ച ബി.ജെ.പിക്ക് പിന്തുണ പ്രഖ്യാപിച്ചു. പ്രസിഡനൃ ബിമല്‍ ഗുരംഗ് ഫേസ് ബുക്കിലാണ് പിന്തുണ പ്രഖ്യാപിച്ചത്. കഴിഞ്ഞവര്‍ഷം ഡാര്‍ജിലിംഗില്‍ നിന്നുള്ള എം.പിയും ബി.ജെ.പിനേതാവുമായ ജസ്വന്ത് സിംഗിനെതിരെ തിരിഞ്ഞിരുന്നവരാണ് ഗുരംഗും കൂട്ടരും. ഇവിടെ ഇക്കുറി പ്രമുഖ ഫുട്ബോള്‍ താരം ബൈചുങ്ങ്ബൂട്ടിയയെയാണ് കോണ്ഗ്രസ്സ്ഥാനാര്ഥിയാക്കിയിരിക്കുന്നത്.ഡാര്‍ജിലിംഗില്‍ അടക്കം ബംഗാളിലെ മുഴുവന്‍ ബി.ജെ.പി സ്ഥാനാര്‍ഥികളെയും പിന്തുണയ്ക്കും.
ഗുരംഗ് പറഞ്ഞു.മുഴുവന്‍ ഗൂര്‍ഖകളും ബി.ജെ.പിയെ പിന്തുണയ്ക്കാനും ഗുരംഗ്അഭ്യര്ഥിച്ചു.ഡാര്‍ജിലിംഗ് അടക്കം ബംഗാളിലെ നിരവധി മണ്ഡലങ്ങളില്‍ വലിയസ്വാധീനമുള്ള സംഘടനയാണ് ഗൂര്‍ഖാ ജനമുക്തി മോര്‍ച്ച.. ഇക്കാര്യത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസ് പ്രതികരിച്ചിട്ടില്ല. എങ്കിലും ഗുരംഗിെന്റ തീരുമാനത്തില്‍ തൃണമൂല്‍ അമ്പരപ്പിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: