ന്യൂദല്‍ഹി: ഇന്നും സാക്ഷരതയെന്നത് ചില യുവതികള്‍ക്ക് സ്വപ്നം കാണാനാവാത്ത ദൂരത്തിലാണ്. വികസിത രാജ്യങ്ങളുടെ കൂട്ടത്തിലാണെങ്കിലും യുവതികള്‍ക്ക് സാക്ഷരത നേടികൊടുക്കുന്നതിന് ഇന്ത്യയ്ക്ക് വേണ്ടി വന്നത് 56 വര്‍ഷമാണ്.
ആഗോള വിദ്യാഭ്യസമേഖലയില്‍ നേരിടുന്ന വലിയൊരു പ്രതിസന്ധിയാണ് യുവതികളുടെ സാക്ഷരത. ശരാശരി വരുമാന രാജ്യങ്ങളിലെ ഏകദേശം 100 ദശലക്ഷത്തിലധം യുവതികള്‍ക്ക് ഇപ്പോഴും ഒരു വാചകം തികച്ച് വായിക്കാന്‍ സാധിക്കുന്നില്ല.
പല കാരണങ്ങള്‍ കൊണ്ടും പെണ്‍കുട്ടികള്‍ സ്കൂളില്‍ പോകുന്നതിനും വിലക്കാണ്. 15.5 ദശലക്ഷം കുട്ടികളാണ് ഇത്തരത്തിലുള്ള ഗത്കേട് നേരിടുന്നതെന്ന് കണക്കുകള്‍ പറയുന്നു. യുനെസ്ക്കോ എഡ്യൂക്കേഷന്‍ ഫോര്‍ ഗ്ലോബല്‍ മോണിറ്ററിംഗ് റിപ്പോര്‍ട്ട് പുറത്ത് വിട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: