പാലാ: ശ്രീനാരായണ ആര്‍ട്സ് ആന്റ് കള്‍ച്ചറല്‍ സൊസൈറ്റി (സ്നാക്സ്)യുടെ ആഭിമുഖ്യത്തില്‍ ദൈവദശകം രചനാശതാബ്ദി ആഘോഷം നൂറ്റുപ്പതിനൊന്ന് വനിതകള്‍ ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു. ദൈവദശകം ആലപിച്ചുകൊണ്ടാണ് ഉദ്ഘാടനം നിര്‍വ്വഹിച്ചത്. ലോക വനിതാദിനത്തോടനുബ്ധിച്ചാണ് വ്യത്യസ്തതയാര്‍ന്ന ഉദ്ഘാടനപരിപാടി അരങ്ങേറിയത്. നാലുവയസ്സുമുതല്‍ 80 വയസുവരെയുള്ള വനിതകളാണ് ഉദ്ഘാടനചടങ്ങില്‍ പങ്കെടുത്തത്. ദൈവദശകത്തിന് സുജാതാ സത്യന് ഈണം നല്കി.
പാലാ എംപ്ലോയീസ് സൊസൈറ്റി ഓഡിറ്റോറിയത്തില്‍ സ്നാക്സ് പ്രസിഡന്റ് സത്യന് പന്തത്തല അദ്ധ്യക്ഷത വഹിച്ചു. സമ്മേളനത്തില്‍ ശിവഗിരി മഠത്തിലെ സ്വാമി ധര്‍മ്മചൈതന്യ ഭദ്രദീപം തെളിയിച്ചു. രക്ഷാധികാരിമാരായ എന്‍.കൃഷ്ണന്‍കുട്ടി, ഇരിക്കാട്ട്, കുമാരന് പാണ്ടിക്കാട്ട് എന്നിവര്‍ പ്രസംഗിച്ചു. സ്വാമി ധര്‍മ്മചൈതന്യ ദൈവദശകത്തെ ആസ്പദമാക്കി പ്രഭാഷണം നടത്തി.
ഈശ്വന്റെ സൃഷ്ടികളെ ദൈവത്തില്‍ നിന്ന് വേര്‍പെടുത്താന്‍ കഴിയില്ലെന്ന് സ്വാമി ധര്‍മ്മചൈതന്യ പറഞ്ഞു. ദ്വൈതത്തില്‍ ആരംഭിച്ച് അദ്വൈതത്തില്‍ അവസാനിക്കുന്ന ദൈവദശകം സര്വ്വമതപ്രാര്ത്ഥനയാണ്. ഓരോ വ്യക്തിയിലും ഈശ്വരന് വസിക്കുന്നു- സ്വാമി വ്യക്തമാക്കി.
സ്നാക്സ് ജനറല്‍ സെക്രട്ടറി അഡ്വ.ഇ.എം.സുരേഷ് സ്വാഗതവും കമ്മറ്റിയംഗം അനുരാഗ് പാണ്ടിക്കാട്ട് നന്ദിയും പറഞ്ഞു. ടി.കെ.രാജന്, എ.സി.ശശിധരന്, സജി വേലംമാക്കില്‍, സുരേഷ് ഉള്ളനാട്, ജോഷി പയപ്പാര്‍, പി.എന്‍.ഷാബു, ഷാജികോലഞ്ചിറ, സി.എസ്.സന്തോഷ്, ദിലീപ് പൂഞ്ഞാര്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: