കോട്ടയം: ജില്ലയില്‍ മുന്നണികളും പാര്‍ട്ടികളും ഇലക്ഷന് പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കാന്‍ തുടങ്ങി. സുരക്ഷിതമായ ഭരണത്തിന് ബിജെപി പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായ നരേന്ദ്രമോദി അധികാരത്തില്‍ വരുമെന്നിരിക്കെ ബിജെപി ബൂത്തുതലത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ സജീവമായി. വനിതാപ്രവര്‍ത്തകര്‍ അടക്കമുള്ള പ്രത്യേക സംഘങ്ങള്‍ വീടുവീടാന്തരം കയറാനുള്ള തയ്യാറെടുപ്പുകളിലാണ്. കഴിഞ്ഞദിവസം കോടിമത അമ്പാടി ഹോട്ടലില്‍ ബിജെപി സംഘടിപ്പിച്ച ചായ് പേ ചര്‍ച്ച അണികളില്‍ ആത്മവിശ്വാസം വളര്‍ത്തിയിട്ടുണ്ട്. ബിജെപി സ്ഥാനാര്‍ത്ഥിയെ ഔദ്യോഗികമായി പ്രഖ്യാപിച്ചില്ലെങ്കിലും പ്രവര്‍ത്തകര്‍ ബിജെപിയെ ശക്തിപ്പെടുത്തുന്ന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടുകഴിഞ്ഞു.
പോളിംഗ് ബൂത്തിലെത്താന്‍ ഇനി 32 ദിവസം മാത്രം ബാക്കി നില്‍ക്കെ വരും ദിവസങ്ങളില്‍ മുന്നണികളും പാര്‍ട്ടികളും തീപാറുന്ന പ്രചരണങ്ങളും മറ്റുമാണ് അഴിച്ചുവിടുക.
മുന്നണികള്‍ തങ്ങളുടെ സ്ഥാനാര്‍ത്ഥികള്‍ക്കായി ചുമരുകള്‍ ബുക്കുചെയ്തു കഴിഞ്ഞു. നഗരത്തില്‍ കൂടുതല്‍ ശ്രദ്ധിക്കുന്ന ചുമരുകളിലാണ് ഇപ്പോള്‍ ഏറിയ പങ്കും ബുക്ക് ചെയ്യപ്പെടിരിക്കുന്നത്. ഇതുകൂടാതെ ഇടവഴികളിലും സ്വകാര്യ വ്യക്തികലുടെ മതിലുകളും ബുക്കുചെയ്യപ്പെട്ടുകഴിഞ്ഞു. പ്രേത്യേകം ചുമതലയുള്ള നേതാക്കളുടെ നേതൃത്വത്തില്‍ മണ്ഡലം കമ്മറ്റികളും നിലവില്‍ വന്നിട്ടുണ്ട്. ബിജെപി ഇതനോടകം തന്നെ പാര്‍ലമെന്റ് മണ്ഡലം കണ്വന്ഷന് നടത്തി. പഞ്ചായത്തുതല ഇലക്ഷന് ഇന്‍ചാര്‍ജ്ജ് മാരുടെ ശില്പശാല ഇന്നലെ മുതല്‍ ആരംഭിച്ചു. വെള്ളിയാഴ്ചയോടെ ശില്പശാലകള് സമാപിക്കും.
തുടര്‍ന്ന 17ന് മുന്നോടിയായി ബൂത്തുതലത്തില്‍ തെരഞ്ഞെടുപ്പ് കമ്മറ്റികള്‍ പൂര്‍ണമാകും. മണ്ഡലം, പഞ്ചായത്ത് കണ്‍വന്‍ഷനുകള്‍ക്ക് പ്രത്യേക സമിതി തന്നെ രൂപീകരിച്ചിട്ടുണ്ട്.
പാര്‍ലമെന്റ് മണ്ഡലത്തില്‍ ഇതിനോടകം സിപിഐ എംഎല്, ആര്‍എംപി സ്ഥാനാര്ത്തികളുടെയും മറ്റും പോസ്റ്ററുകള്‍ പതിഞ്ഞു കഴിഞ്ഞു. സോഷ്യല്‍ മീഡിയകളുടെ പ്രാധാന്യ കൂടിയതോതെ സിപിഎം, ബിജെപി, കോണ്‍ഗ്രസ്, കേരളാ കോണ്‍ഗ്രസ് എന്നിവര്‍ വിപുലമായ സംവിധാനങ്ങളാണ് ഒരുക്കിയിരിക്കുന്നത്. പ്രചരണ രീതി ഹൈടെക് ആക്കുന്നതിന് പ്രത്യേക ടീമിനെ തന്നെയാണ് നിയോഗിച്ചിരിക്കുന്നത്.
കേരളാ കോണ്‍ഗ്രസിലെ കുട്ടിനേതാക്കള്‍ പ്രിയപ്പെട്ട സ്ഥാനാര്‍ത്ഥിയോടൊപ്പം വോട്ടുതേടി വീടുകളില്‍ പോകുന്നതിനായി വെള്ളഷര്‍ട്ട് ഹോള്‍സെയിലില്‍ നിന്നും വാങ്ങുന്ന തിരക്കിലാണ്. സ്ഥാനാര്‍ത്ഥികളോടൊപ്പം വോട്ടുപിടിക്കന് പോയാല്‍ അടുത്ത പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ഒരു സീറ്റും പാര്‍ട്ടിയില്‍ ഒരു സ്ഥാനവും എന്നതാണ് ഇവരുടെ ലക്ഷ്യം.
കഴിഞ്ഞ തെരഞ്ഞെടുപ്പിനേക്കാള്‍ മൂന്നു മണ്ഡലങ്ങളിലും ബിജെപി നിലമെച്ചപ്പെടുത്തും. ചില നിയമസഭാ മണ്ഡലസങ്ങളില് ഒന്നാം സ്ഥാനത്ത് ബിജെപി എത്തും. ഇടതുവലതു മുന്നണികളെ വിജയിപ്പിച്ച് ജനം മടുത്തു. മോദി തരംഗം കേരളത്തില്‍ വീശിയടിക്കുമ്പോള്‍ ഇവിടെയും ബിജെപിയ്ക്ക് വന്‍ മുന്നേറ്റം തന്നെയായിരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: