ന്യൂഡല്‍ഹി: വനിതാദിന പരിപാടിക്കിടെ ആംആദ്മി നേതാവ് യോഗേന്ദ്ര യാദവിന്റെ മുഖത്ത് അജ്ഞാതന്‍ കറുത്ത മഷിതേച്ചു.
ജന്തര്‍ മന്ദിര്‍ പരിസരത്ത് മാധ്യമപ്രവര്‍ത്തകരോട് യാദവ് സംസാരിക്കുമ്പോള്‍ പിന്നിലൂടെ വന്ന, ആംആദ്മിയുടേതു പോലുള്ള വെള്ളത്തൊപ്പി ധരിച്ച, അജ്ഞാതന്‍ യാദവിന്റെ മുഖം ബലമായി പിടിച്ചുവച്ച് കറുത്ത മഷി തേച്ചു പിടിപ്പിക്കുകയായിരുന്നു.
പിന്നിലൂടെ വന്ന് മുദ്രാവാക്യം മുഴക്കി മുഖത്ത് മഷി തേക്കുകയായിരുന്നു, ആളെ തിരിച്ചറിഞ്ഞില്ല. യാദവ്പറഞ്ഞു. രാഷ്ട്രീയത്തിലെ വലിയആള്ക്കാര്ക്കെതിരെ തിരിയുമ്പോള്‍ ഇതൊക്കെ നേരിടേണ്ടിവരും. ഞങ്ങള്‍ തിരിച്ചടിക്കില്ല. യാദവ് പറയുന്നു.
മുഖത്ത് മഷി തേച്ച സമയത്തെ അമ്പരപ്പും ആശയക്കുഴപ്പവും കാരണം ആളെ പിടിക്കാന്കഴിഞ്ഞില്ലെന്ന് യാദവും ആം ആദ്മിപ്രവര്ത്തകരും പറയുന്നു. എന്നാല്‍ ഒരാള്‍ വന്ന് മുഖം പിടിച്ചുയര്‍ത്തി മഷി തേച്ച് മടങ്ങുന്നത് വ്യക്തമായികാണാന്‍ സാധിക്കും.
മാത്രമല്ല അയാളെ തടഞ്ഞ്പിടിക്കാന് കഴിയുമായിരുന്നുവെന്ന് ആദൃശ്യം കണ്ടവര്‍ക്കെല്ലാം വ്യക്തം. പിന്നില്‍ ബിജെപിയാണെന്ന് വരുത്താനുള്ള ശ്രമമാണ്പിന്നിലെന്ങ്കരുതേണ്ടിയിരിക്കുന്നു.
ബിജെപി ആസ്ഥാനത്ത് ആം ആദ്മി പ്രതിഷേധം നടത്തിയതിനും ഗുജറാത്തില്‍ അനുമതി വാങ്ങാതെ മോദിയെ കാണാനെത്തിയതിനെത്തുടര്‍ന്ന് കേജ്രിവാളിനെ അറസ്റ്റ് ചെയ്തതിനും തൊട്ടുപിന്നാലെയാണ് ഈ സംഭവമെന്നു പറഞ്ഞ് പിന്നില്‍ ബിജെപിയാണെന്ന് വരുത്തിത്തീര്‍ക്കാനുള്ള ശ്രമമാണ് നടക്കുന്നത്. കഴിഞ്ഞ ദിവസം കോടികളുടെ നിക്ഷേപത്തട്ടിപ്പ് നടത്തിയ സഹാറ ഗ്രൂപ്പ് മേധാവി സുബ്രതോ റോയിയുടെമുഖത്ത് കോടതിവളപ്പില്‍ വച്ച് അഭിഭാഷകന് മഷി ഒഴിച്ചതും വിവാദമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: