കൊല്‍ക്കത്ത: സെലിബ്രിറ്റീസിനെ മുന്‍നിര്‍ത്തി സ്ഥാനാര്‍ത്ഥിപട്ടിക തയ്യാറാക്കുന്നതിലൂടെ വരുന്ന തെരഞ്ഞെടുപ്പിന് ഗ്ലാമര്‍ പരിവേശം നല്‍കാനൊരുങ്ങുകയാണ് ബംഗാള്‍. ബംഗാളില്‍ ലോക്സഭ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള സ്ഥാനാര്‍ത്ഥിപ്പട്ടിക തൃണമൂല്‍ കോണ്‍ഗ്രസും ഇടതു പക്ഷവും പുറത്തുവിട്ടു. തിരഞ്ഞെടുപ്പ് വിജ്ഞാപനം വന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ ഇരു പാര്‍ട്ടികളും തങ്ങളുടെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കുകയായിരുന്നു.
42 മണ്ഡലങ്ങളിലേക്ക് നിശ്ചയിച്ച സ്ഥാനവാര്ത്ഥി പട്ടികയില്‍ സെലിബ്രിര്റീസിനാണ് മുന്‍ തൂക്കം നല്‍കിയിരിക്കുന്നത്. സ്ഥാനാര്‍ത്ഥി പട്ടികയിലെ പ്രധാനികളിലൊരാള്‍ മുന്‍ ഇന്ത്യന്‍ ഫുട്ബോല്‍ താരം ബൈച്ചൂംഗ് ബൂട്ടിയയാണ്. തൃണമൂല്‍ ടിക്കറ്റില്‍ ഡാര്‍ജിലിംഗില്‍ നിന്നാണ് ബൂട്ടിയ മത്സരിക്കാനൊരുങ്ങുന്നത്.
പാര്‍ട്ടി അദ്ധ്യക്ഷയും തൃണമൂല്‍ നേതാവുമായ മമത ബാനര്‍ജിയാണ് ബൂട്ടിയ ഉള്‍പ്പെടെയുള്ള സ്ഥാനാര്‍ത്ഥികളുടെ വിവരങ്ങള്‍ പുറത്ത് വിട്ടത്. ബൂട്ടിയയെ കൂടാതെ ഫുട്ബോള്‍ താരമായ പ്രസൂന്‍ ബാനര്‍ജിയും സിനിമാ താരങ്ങളായ മൂണ്‍ മൂണ്‍ സെന്‍, ശതാബ്ദി റോയ്, ദേവ് എന്നിവരും തൃണമൂലിനു വേണ്ടി ജനവിധി തേടുന്നുണ്ട്. 11 വനിതാസ്ഥാനാര്‍ത്ഥികള്‍ ഇത്തവണ തൃണമൂലിനായി ഇറങ്ങുന്നുണ്ട്. ഗായിക സൗമിത്ര റോയിയാണ് സ്ഥാനാര്‍ത്ഥികളിലെ മറ്റൊരു ഗ്ലാമര്‍ താരം.
മാള്‍ഡയില്‍ നിന്നാണ് സൗമിത്ര മത്സരിക്കുന്നത്. ഇവര്‍ക്കു പുറമെ നേതാജി സുഭാഷ് ചന്ദ്ര ബോസിന്റെ ചെറുമകനും ഹാര്‍വാര്‍ഡ് സര്‍വ്വകലാശാലയിലെ പ്രഫസറുമായ സുഗതാ ബോസ് ജാദവ് പൂരില്‍ നിന്നും മത്സരിക്കും. 2009 ല്‍ നടന്ന പൊതു തിരഞ്ഞെടുപ്പില്‍ ആകെയുള്ള 42 സീറ്റില്‍ 19 സീറ്റുകളില്‍ തൃണമൂല്‍ ജയിച്ചിരുന്നു.
മമതയുടെ മരുമകന് അഭിഷേക് ബാനര്‍ജിയും മത്സരരംഗത്തുണ്ട്. ഡയമണ്ട് ഹാര്‍ബറില്‍ നിന്നാണ് ഇദ്ദേഹം മത്സരിക്കുന്നത്. അതേസമയം 26 പുതുമുഖങ്ങളെ അണിനിരത്തിക്കൊണ്ടാണ് ഇടതുപട്ടിക ഇറക്കിയിരിക്കുന്നത്. അഞ്ച് സിറ്റിംഗ് എം.പിമാരെ പട്ടികയില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ആറ് വനിതകള്‍ക്ക് ഇത്തവണ അവസരം നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: