രംഗനാഥമിശ്ര കമ്മീഷന് റിപ്പോര്‍ട്ട് നടപ്പില്ലാക്കണമെന്നാവശ്യപ്പെട്ട് കാത്തലിക് ബിഷപ് കൗണ്‍സില്‍ ഓഫ് ഇന്ത്യും മറ്റ് ന്യൂനപക്ഷ വര്‍ഗീയ സംഘടനകളും ഫയല്‍ ചെയ്ത കേസ് മാര്‍ച്ച് മാസത്തില്‍ സുപ്രീംകോടതിയുടെ പരിഗണനയില്‍ വരും. അതിനിടയില്‍ തന്നെ തോല്ക്കുമെന്നുറപ്പായ കേസ് പിന്‍വലിച്ച് യുപിഎ സര്‍ക്കാരിന്റെ അന്ത്യനാളുകളില്‍ കേന്ദ്രഗവണ്‍മെന്റിനെക്കൊണ്ട് ഓര്‍ഡിനന്‍സ് കൊണ്ടുവരാന്‍ അണിയറ നീക്കം നടത്തുന്നുണ്ട്.
സച്ചാര്‍ കമ്മറ്റി റിപ്പോര്‍ട്ടിനെതിരെയും രംഗനാഥമിശ്ര കമ്മീഷനെതിരെയും ശക്തമായ നിലപാട് സ്വീകരിച്ച ചുരുക്കം ചില സംസ്ഥാനങ്ങളിലൊന്നാണ് ഗുജറാത്ത്. ന്യൂനപക്ഷാവകാശങ്ങളുടെ പേരില്‍ അനിയന്ത്രിതമായ ആനുകൂല്യങ്ങള്‍ പറ്റുന്ന ന്യൂനപക്ഷങ്ങള്‍ ഹൈന്ദവ സഹോദരങ്ങളുടെ ഭൂമിയിലും സ്വത്തിലും തൊഴിലിലും ബിസിനസിലും കൈവയ്ക്കുന്നത് ‘മതേതര ജനാധിപത്യ’സംസ്കാരത്തില്‍ ഭൂഷണമല്ലെന്നതാണ് അദ്ദേഹത്തിന്റെ നിലപാട്.
വ്യവസായങ്ങള്‍ വരും. കഴിവു തെളിയിക്കുന്ന മിടുമിടുക്കന്മാര്ക്ക് തൊഴില്‍ ലഭിക്കും. നര്‍മദാ നദിയില്‍ അണക്കെട്ടു നിര്‍മിച്ച് കനാലിലൂടെ ഒഴുകുന്ന ജലം എതിര്‍ത്തവരുടെ ഭൂമിയെവരെ ഊഷരമാക്കുന്നു. ടെക്നിക്കല്‍ സ്കില്‍ ഡവലപ്മെന്റ് സെന്ററുകള്‍, നഗര അടിസ്ഥാന വികസനം, നഗര മാനേജ്മെന്റ്, നഗര ജലസ്രോതസ്സുകള്‍ എന്നീ വിഷയങ്ങള്‍ പഠിപ്പിക്കുന്ന എഞ്ചിനീയറിങ്ങ് കോളേജുകളാണ് ഗുജറാത്തിലുള്ളത്. ഗുജറാത്തില്‍ ഭൂരിപക്ഷം വരുന്ന ഹിന്ദുക്കളും ന്യൂനപക്ഷങ്ങളുമുള്പ്പെടുന്ന യുവജനങ്ങളാണ് ഇതിന്റെ ഗുണഭോക്താക്കള്‍.
കേരളത്തിലെ കെസിബിസിയുടേയും മറ്റ് മുസ്ലിം സംഘടനകളുടേയും ബിജെപി ഒഴികെയുള്ള പാര്‍ട്ടികളുടേയും തീവ്രവര്‍ഗീയ നിലപാടുകളുമായി നരേന്ദ്രമോദിയുടെ നയങ്ങള്‍ ഒന്ന് താരതമ്യപ്പെടുത്തുക.
നരേന്ദ്രമോദി ജനനായകനാവുന്നത് നന്മ ചെയ്തുകൊണ്ടാണ്. ഒരു വിളക്ക് കൊളുത്തുമ്പോള്‍ ഇരുട്ട് അകലുന്നു. പ്രകാശം പരക്കുന്നു. ഇതാണദ്ദേഹത്തിന്റെ നയത്തിന്റെ അടിസ്ഥാന തത്വം.
കെസിബിസിയുടെ ധാര്‍ഷ്ട്യമാര്‍ന്ന നയങ്ങള്‍ ക്രിസ്ത്യാനികളെല്ലാം മന്ദബുദ്ധികളാണ് എന്ന സങ്കല്‍പ്പത്തില്‍ നിന്നുണ്ടായതാണ്. താമരശ്ശേരി ബിഷപ്പിന്റെ ചെയ്തികളെ ‘കാടന്‍’ സമീപനമെന്നല്ലാതെ എന്തുപേരിട്ടാണ് കേരളജനത വിലയിരുത്തുക. രണ്ടായിരത്തോളം അനധികൃത പാറമടകളും ഖനികളും രാസവ്യവസായങ്ങളും പശ്ചിമഘട്ടത്തില്‍ ഉണ്ടെന്നോര്‍ക്കുക. ഒരേക്കറില്‍ കൂടുതല്‍ നിലമുള്ളവര്‍ വന്‍കിട ക്രിസ്ത്യന്‍ മുതലാളിമാരാണ്. കേരളത്തിലെ 45 ശതമാനം ജനങ്ങള്‍ ഒരു തുണ്ട് ഭൂമിയില്ലാതെ നരകിക്കുമ്പോള്‍ കെസിബിസി മര്‍ക്കടമുഷ്ടി കാണിക്കുന്നത് ‘മതേതരത്വത്തിന്റെ’ പേരിലുള്ള അവകാശങ്ങള്‍ക്ക് വേണ്ടിയാണെന്നാണ് പറയുന്നത്.
ഇത്തരം ന്യൂനപക്ഷ മര്‍ക്കടമുഷ്ടി നരേന്ദ്രമോദി ഭരിക്കുന്ന ഗുജറാത്തില്‍ നടക്കില്ല. ഇതാണ് കെസിബിസിയെ അങ്കലാപ്പിലാക്കുന്നതും.
കേരളത്തിലെ ഒരൊറ്റ എഞ്ചിനീയറിങ്ങ് കോളേജില്‍ പോലും ഡിഫന്‍സ് എഞ്ചിനീയറിങ്ങ് എന്ന ബ്രാഞ്ചില്ല. ആയുര്‍വേദ ചികിത്സയും സര്‍ജറിയിലെ വൈദഗ്ദ്ധ്യവും ആത്മീയസ്പര്‍ശം കലര്‍ന്ന ആതുരശുശ്രൂഷയും സമന്വയിപ്പിക്കുന്ന ചികിത്സാ രീതിക്ക് ഭാരതീയ സാഹചര്യത്തില്‍ അത്ഭുതങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയും. റിസര്‍ച്ച് ഓറിയന്റഡ് ആയ ഇത്തരം സ്ഥാപനങ്ങള്‍ക്ക് മികച്ച പിന്തുണ നല്കാന് ദൂരദര്‍ശിയായ ശക്തനായ ഒരു ഭരണാധികാരിക്കേ കഴിയൂ. നരേന്ദ്രമോദിയില്‍ ആബാലവൃദ്ധം ജനങ്ങള്‍ ദര്‍ശിക്കുന്നത് പ്രതിഭാശാലിയായ ഒരു നേതാവിനെയാണ്.
ഗുജറാത്തില്‍ 4000, 5000 വര്‍ഷം പഴക്കമുള്ള പുരാതന സ്മാരകങ്ങളുണ്ട്. എന്നാല്‍ അതത് സ്ഥലങ്ങള്‍ വേണ്ടരീതിയില്‍ പരിചയപ്പെടുത്താന്‍ കഴിയുന്ന ബഹുഭാഷാ വിദഗ്ദ്ധരും ചരിത്രബോധമുള്ളവരും ചാരിത്ര്യമുള്ളവരുമായ ഗൈഡുകള്‍ക്ക് ക്ഷാമമുണ്ടായിരുന്നു. നരേന്ദ്രമോദി വനവാസി യുവതീയുവാക്കള്‍ക്ക് ട്രെയിനിംഗ് നല്കി, നല്ല ശമ്പളം നല്കി അതത് കള്‍ച്ചറല്‍ ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍ നിയോഗിച്ചു. വിദേശീയരായ ടൂറിസ്റ്റുകളുള്‍പ്പെടെ എല്ലാവര്ക്കും ഹൃദ്യമായ ഒരനുഭവമാണ് ഇന്നവിടെ ലഭിക്കുന്നത്.
ദല്‍ഹിയിലെ യമുനാ നദി യുപിയിലെ ഗംഗാനദിപോലെ മാലിന്യവാഹിയായിരുന്നു ഗുജറാത്തിലെ നര്‍മ്മദാനദി. പതിനായിരക്കണക്കിന് കോടി ഡോളര്‍ കേന്ദ്രസര്‍ക്കാര്‍ ഗംഗയിലും യമുനയിലും ഒഴുക്കിക്കളഞ്ഞു. ആരുടെയൊക്കെയോ പോക്കറ്റുകള്‍ വീര്‍ത്തതല്ലാതെ ജനങ്ങള്ക്കാശ്വാസമുണ്ടായില്ല. എന്നാല്‍ ഏതാനും കോടികള്‍ മാത്രം മുടക്കി വെറും മൂന്ന് വര്‍ഷംകൊണ്ടാണ് നരേന്ദ്രമോദി സര്‍ക്കാര്‍ മുന്‍കൈയെടുത്ത് നര്‍മ്മദാ നദി ശുചീകരിച്ചത്. ഇന്ന് തെളിനീരൊഴുകുന്ന നര്‍മ്മദാ നദി ഹൃദയഹാരിയായ നയനാനന്ദകരമായ ഒരു കാഴ്ചയും അനുഭൂതിയുമാണ്. അഴിമതിയെ എങ്ങനെ പടിക്കുപുറത്തു നിര്‍ത്താം എന്ന് സ്വന്തം ജീവിതത്തിലൂടെ മാതൃകകാട്ടുകയാണ് നരേന്ദ്രമോദി.
മുസ്ലിം സ്ത്രീകള്‍ പെറാനുളള യന്ത്രമാണെന്നാണ് മൗലവിമാരുടെ നിലപാട്. ഒരു പുരുഷന് വരുമാനമുണ്ടെങ്കില്‍ അഞ്ചുകെട്ടാം 25 പിള്ളാരെ വളര്‍ത്താം. ഇവിടെ സ്ത്രീയുടെ കണ്ണീരിനും സ്വാതന്ത്ര്യത്തിനും തടവറ തീര്‍ക്കപ്പെടുകയാണ്. ഒരു പുരുഷന് അവന് ഹിന്ദുവായാലും മുസ്ലിമായാലും ക്രിസ്ത്യാനിയായാലും ഏകഭാര്യാ വ്രതക്കാരനായിരിക്കണം എന്നാണ് നരേന്ദ്രമോദിയുടെ നിലപാട്. സ്ത്രീകള്‍ നിറങ്ങളുള്ള സാരിയും ചുരിദാറുമിട്ട് അച്ചടക്കത്തോടെ എവിടെയും നിര്‍ഭയം സഞ്ചരിക്കട്ടെ. ഭര്‍ത്താവിന്റെ സന്തതസഹചാരിണിയും ശുശ്രൂഷകയും മക്കളുടെ വത്സലയായ അമ്മയും ഭര്‍ത്താവിന്റെ പരിരക്ഷണത്തില്‍ കഴിയേണ്ടവളുമാണ് ഭാര്യ. അതേസമയം ഭര്‍ത്താവിനൊപ്പം ജോലിചെയ്ത് കുടുംബത്തിന്റെ മൊത്തം അഭിവൃദ്ധിക്കുവേണ്ടി പരിശ്രമിക്കാനും അവള്‍ക്ക് സ്വാതന്ത്ര്യമുണ്ട്. മുത്തശ്ശനും മുത്തശ്ശിയും പേരക്കുട്ടികളും അച്ഛനുമമ്മയുമടങ്ങിയ ആവോളം സ്നേഹമുള്ള കുടുംബാന്തരീക്ഷമാണ് അദ്ദഹം മതഭേദമില്ലാതെ എല്ലാവര്ക്കും ഉണ്ടാവണമെന്നഭിലഷിക്കുന്നത്.
കേരളത്തില്‍ മാത്രം 40 ലക്ഷം യുവാക്കള്‍ തൊഴില്‍രഹിതരാണ്. നദികളും നഗരപ്രാന്തങ്ങളും മാലിന്യംകൊണ്ട് നിറഞ്ഞുകഴിഞ്ഞു. അറപ്പുളവാക്കുന്ന ബീഫ് സംസ്കാരവും അറവുശാലകളും ഗുണമേന്മയില്ലാത്ത മിനറല്‍ വാട്ടറും തോടുകളില്‍ നിറയുന്ന മലവും പാശ്ചാത്യവല്ക്കരണവും ചര്‍ച്ചിന്റെ നിലപാടുകളും ഇടതുവലതുമുന്നണികളും കേരളത്തെ നശിപ്പിച്ചുകഴിഞ്ഞു. കേന്ദ്രം ഭരിച്ച കോണ്‍ഗ്രസ് ഗവണ്മെന്റ് രാജ്യത്തെ ചൈനീസ് പാഴ്വസ്തുക്കളുടെ ഇറക്കുമതി കമ്പോളമാക്കിയിരിക്കുന്നു. സ്വദേശി വ്യവസായങ്ങള്‍ മിക്കതും പൂട്ടിക്കഴിഞ്ഞു. ഉള്ളവ തന്നെ നിലനില്‍പ്പിനായി ക്ലേശിക്കുകയാണ്. വിദ്യാഭ്യാസ ലോണുകള്‍ വാങ്ങി ജോലി കിട്ടാതെ യുവജനങ്ങള്‍ കടക്കെണിയിലാണ്. സ്കൂളുകളും കോളേജുകളും കഞ്ചാവ്, മദ്യ മാഫിയയുടെ പിടിയിലാണ്. സ്റ്റുഡന്റ്സിന്റെ ടൂറുകള്‍ക്കും കലോത്സവങ്ങള്ക്കുമൊടുവില് പെണ്മക്കള് ലൗ ജിഹാദിലകപ്പെട്ടോയെന്ന് അങ്കലാപ്പിലാണ് മാതാപിതാക്കള്‍. ലസ്ബിയന്‍ ചിന്താഗതിയെ പരസ്യമായി പിന്തുണച്ച രാഹുല്‍ ഗാന്ധിയും സോണിയയും ജമാ-അത്തെ ഇസ്ലാമിയെ കൂട്ടുപിടിച്ച അരാജകത്വവാദികളായ ആം ആദ്മി പാര്‍ട്ടിയും കട്ടുമുടിക്കാന്‍ ഒന്നിക്കുന്ന മൂന്നാംമുന്നണിയുമൊന്നും നമുക്ക് പ്രതീക്ഷ നല്‍കുന്നില്ല.
തോക്കും റോക്കറ്റ് ലോഞ്ചറുമായി അതിര്‍ത്തിയില്‍ പൊരിവെയിലത്ത് കവാത്ത് നടത്തുമ്പോള്‍ ഏതു നിമിഷവും മരണത്തെ മുന്നില്‍ കാണുന്ന ഇന്ത്യന്‍ പട്ടാളക്കാരന്റെ തലവെട്ടിയെടുത്ത പാക്കിസ്ഥാന് പട്ടാളത്തിന് ശക്തമായ മറുപടി പോലും നല്‍കാതെ പാക് നേതാക്കളെ രാജസ്ഥാനതിര്ത്തിയില് ചെന്നുകണ്ട് വിരുന്നുസല്ക്കാരം നല്കിയ ‘മഹാനായ’ സല്മാന് ഖുര്‍ഷിദ് പോലുള്ള നേതാക്കളാണ് കോണ്‍ഗ്രസിന്റെ കൈമുതല്‍.
ഭാരതത്തിന്റെ ഒരു വര്‍ഷത്തെ ബജറ്റിന് തുല്യമായ തുക (നാല് ലക്ഷം കോടി രൂപ) വിവിധ രാജ്യങ്ങളില്‍ കള്ളപ്പണമായി നിക്ഷേപിച്ചിരിക്കുന്നവര്‍ക്ക് ഈ രാജ്യം നശിച്ചാല്‍ എന്താണ് വിഷമം?
സുഷമ സ്വരാജും അദ്വാനിജിയും അരുണ്‍ ജെയ്റ്റ്ലിയും പാര്‍ലമെന്റില്‍ നടത്തിയ അഴിമതിവിരുദ്ധ പോരാട്ടങ്ങള്‍ക്കൊടുവിലാണ് സുപ്രീംകോടതി നേരിട്ടിടപെട്ട് കേന്ദ്രസര്‍ക്കാരിനെ അഴിമതി കുംഭകോണങ്ങള്‍ അന്വേഷിക്കാന്‍ സമ്മര്‍ദ്ദം ചെലുത്തിയത്. കുറച്ചെങ്കിലും നേതാക്കന്മാര് ജയിലിലായത്. ആം ആദ്മി പാര്‍ട്ടിയോ കോണ്‍ഗ്രസ്സോ അല്ല നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള ബിജെപി ഗവണ്മെന്റാണ് ഈ നാടിന്റെ ഗതികേട് മാറ്റുക.
അരുണ്‍ കുമാര്‍. കെ.എസ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: