‘ദൃഢവിശ്വാസ’ത്തെ ഇങ്ങനെ വിശദീകരിക്കാം. ഏറ്റവും പിഴച്ചുപോയവരെപ്പോലും ദൈവം രക്ഷിക്കുമെന്ന് സാധാരണ പറയാറുണ്ടല്ലോ. ഒരപരിചിതന് ഭീഷണിപ്പെടുത്തിക്കൊണ്ട് നിങ്ങളോട് ചോദിക്കുകയാണ് “അങ്ങനെ പറയുന്നത് ശരിയാണോ?” നിങ്ങള്‍ ഭയന്നുവിറച്ചുകൊണ്ടുപറയും ‘ഞാന്‍ കേട്ടത് അങ്ങനെയാണ്. മുന്‍കാലങ്ങളില്‍ പലരും അങ്ങനെ പറഞ്ഞിട്ടുമുണ്ട്.” ചോദ്യകര്‍ത്താവിന്റെ പിടിയില്‍നിന്ന് വല്ലവിധവും രക്ഷപ്പെടാനാണ് നിങ്ങളുടെ ശ്രമം. വല്ല പൊള്ളത്തരവും പറഞ്ഞ് നിങ്ങള്‍ ഒഴിയുന്നു, നിങ്ങള്‍ സംശയഗ്രസ്തരാകുന്നു. അവസാനം, പ്രാകൃതമനുഷ്യനെപ്പോലെ ആരോപറഞ്ഞ് നിങ്ങള്‍ വിശ്വസിച്ചുപോയതാണെന്ന് ബോധമുണ്ടാകയും ചെയ്യുന്നു. നേരെമറിച്ച് ദൃഢവിശ്വാസവും സാക്ഷാത്കാരവും സിദ്ധിച്ച ആള് പാറപോലെ ഉറച്ചുനില്‍ക്കും. ആത്മവിശ്വാസവും ധൈര്യവും അയാള്‍ക്കുണ്ട്. കുറേക്കാലം വിട്ടുപിരിഞ്ഞശേഷം മുഖച്ഛായതന്നെ മാറിയ സ്വന്തം മകനെ കാണുന്ന അമ്മ “അതേ, അവന് എന്റെ മകനാണ്” എന്നുപറയുമ്പോള്‍ പ്രത്യക്ഷപ്പെടുന്ന ആശയമാണ് ദൃഢവിശ്വാസം. അതിനുകാരണം മകന് തന്റെ ഒരംശമാണെന്ന് അമ്മയ്ക്ക് ബോധ്യമുണ്ട്. ഒരു സത്യം നിങ്ങള്‍ക്ക് ബോധ്യപ്പെടാന്‍ അതിനെ നിങ്ങള്‍ സ്വാംശീകരിക്കണം.
– മായി സ്വരൂപ മായി മാര്ക്കണ്ഡന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: