ഭക്തിയോഗവും കര്‍മയോഗവും വെവ്വേറെയെന്ന് പറയാന്‍ സാധിക്കില്ല. യഥാര്‍ത്ഥ കര്‍മയോഗി യഥാര്ഥഭക്തനാണ്. യഥാര്ഥഭക്തന് യഥാര്‍ഥ കര്‍മയോഗിയുമാണ്. എന്നാല്‍, എല്ലാ കര്‍മങ്ങളും കര്‍മയോഗമാകുന്നില്ല. നിഷ്കാമമായി, ഈശ്വരാര്‍പ്പിതമായി ചെയ്യുന്ന കര്‍മം മാത്രമേ കര്മയോഗമാകുന്നുള്ളൂ. അതുപോലെ തന്നെ ക്ഷേത്രത്തില്‍ പ്പോയി നാലു പ്രദക്ഷിണം വച്ചതുകൊണ്ടോ കൈയുയര്‍ത്തി തൊഴുതതുകൊണ്ടോ ഭക്തിയാകുന്നില്ല. മനസ്സ് ഈശ്വരനിലായിരിക്കണം. ചെയ്യുന്ന ഓരോ കര്‍മവും അവിടുത്തെ പൂജയായിക്കൊണ്ട് ചെയ്യാന്‍ കഴിയണം. സര്‍വരിലും തന്റെ ഇഷ്ടദേവതയെ ദര്‍ശിച്ച് സ്നേഹിക്കുകയും സേവിക്കുകയും വേണം. അവിടുത്തോട് പ്രേമവും സമര്‍പ്പണവും വേണം. അപ്പോഴേ, ഭക്തിയാകുന്നുള്ളൂ.
– മാതാ അമൃതാനന്ദമയീദേവി
പ്രതികരിക്കാൻ ഇവിടെ എഴുതുക: