Friday, May 9, 2025
Janmabhumi~
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi~
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

കാഥിക നഴ്സാണ്‌

Janmabhumi Online by Janmabhumi Online
Jan 31, 2014, 06:49 pm IST
in Lifestyle
FacebookTwitterWhatsAppTelegramLinkedinEmail

ആതുരസേവനത്തിനിടയിലും കണ്ഠമിടറാതെ കഥപറയുകയാണ്‌ കൊല്ലം വിജയലക്ഷ്മി. ഒന്നര ദശാബ്ദങ്ങളായി ഉത്സവപറമ്പുകളിലും സാംസ്കാരികസദസുകളിലും പള്ളിപ്പറമ്പുകളിലും കഥ പറയുന്ന വ്യത്യസ്തയായ വനിത. പടിഞ്ഞാറെകല്ലട പെരുവേലിക്കര ഐശ്വര്യദീപ്തത്തില്‍ വിജയലക്ഷ്മി എന്ന അമ്പതുകാരി കൊല്ലം നീണ്ടകര ഫൗണ്ടേഷന്‍ ആശുപത്രിയില്‍ ഹെഡ്നഴ്സായി സേവനമനുഷ്ഠിക്കുകയാണ്‌.

പ്രൊഫഷണല്‍ കഥാപ്രസംഗരംഗത്ത്‌ മേറ്റ്ല്ലാ കലാകാരന്മാരും വന്‍വെല്ലുവിളികള്‍ നേരിടുമ്പോള്‍ എതിര്‍പ്പുകളും പ്രതിസന്ധികളും പിന്‍ബലമാക്കിയാണ്‌ കൊല്ലം വിജയലക്ഷ്മി സ്വന്തം കഥാപ്രസംഗം ശ്രോതാക്കളില്‍ എത്തിച്ചത്‌. 15 വര്‍ഷം മുമ്പ്‌ ശ്രീബുദ്ധന്റെ ജീവിതകഥ പറയുന്ന ദുഃഖമെന്ന സത്യം ആയിരുന്നു അരങ്ങേറ്റ കഥാപ്രസംഗം. വെള്ളനാതുരുത്ത്‌ സുബ്രഹ്മണ്യസ്വാമിക്ഷേത്രത്തിലെ നിറഞ്ഞുകവിഞ്ഞ സദസിനുമുമ്പിലായിരുന്നു ഇത്‌. ആദ്യത്തെ കഥാവതരണം നല്‍കിയ പ്രോത്സാഹനം വിജയലക്ഷ്മി ഇന്നും ഒളിമങ്ങാതെ ഓര്‍ക്കുന്നു. ഇതിന്റെ കരുത്തില്‍ സംസ്ഥാനത്തെ എല്ലാ ജില്ലകളിലും സധൈര്യം കഥാപ്രസംഗം നടത്തിയ കാഥിക കൂടിയാണിവര്‍.

തിരുവനന്തപുരത്ത്‌ കഥാപ്രസംഗഅക്കാദമിയില്‍ നിന്നും കഥാപ്രസംഗകലയില്‍ പ്രാവീണ്യം നേടിയാണ്‌ കൊല്ലം വിജയലക്ഷ്മി ഈ രംഗത്തേക്ക്‌ കടന്നുവന്നത്‌. തൊടിയൂര്‍ വസന്തകുമാരിയാണ്‌ വിജയലക്ഷ്മിക്ക്‌ ഗുരുസ്ഥാനീയ. വടക്കന്‍വീരഗാഥകള്‍ കോര്‍ത്തിണക്കിയ കുത്തുവിളക്ക്‌ എന്ന കഥയാണ്‌ ഏറ്റവും കൂടുതല്‍ വേദികളില്‍ അവതരിപ്പിച്ചിട്ടുള്ളത്‌. വിപ്ലവകാരിയായ നേതാവിനെ അടിച്ചമര്‍ത്തുന്ന മുതലാളിത്തവ്യവസ്ഥിതിയെ ശക്തമായി പ്രതിപാദിക്കുന്ന നിലാവുദിക്കാത്ത രാത്രി എന്ന കഥാപ്രസംഗം വിജയലക്ഷ്മിയുടെ സ്വന്തം രചനയാണ്‌. കൂടാതെ ലളിതാംബിക അന്തര്‍ജനത്തിന്റെ അഗ്നിസാക്ഷി, ഇതിഹാസകഥയായ മഹാഭാരതത്തിലെ കര്‍ണന്‍, തമിഴ്‌നാടിന്റെ സ്പന്ദനം പറയുന്ന കണ്ണകി എന്നിവയും വിജയലക്ഷ്മിയുടെ വിജയപാതയിലെ കഥകളാണ്‌. തിരുവനന്തപുരത്ത്‌ ടൂറിസം വാരാഘോഷത്തില്‍ കഥാപ്രസംഗം ഉള്‍പ്പെടുത്താന്‍ പ്രമുഖ സാമൂഹ്യരാഷ്‌ട്രീയ നേതാക്കളോടെല്ലാം അഭ്യര്‍ത്ഥന നടത്തിയത്‌ വിജയലക്ഷ്മിയാണ്‌. അതിന്റെ ഫലമായി ഇപ്പോള്‍ കഥാപ്രസംഗം ഉള്‍പ്പെടുത്തിയെങ്കിലും വിജയലക്ഷ്മിയെ അവസാനനിമിഷം കഥ പറയുന്നതില്‍ നിന്നും ഒഴിവാക്കാനുള്ള ശ്രമം തകൃതിയാണ്‌. ഇതിനെ ചെറുത്ത്‌ ആദ്യം മുതല്‍ക്കെ കഥാപ്രസംഗം നടത്തുന്നത്‌ കൊല്ലം വിജയലക്ഷ്മിക്ക്‌ മറക്കാനാവാത്ത അനുഭവമാണ്‌. എട്ടുവര്‍ഷമായി ട്രൂപ്പിന്‌ ശക്തിയേകി തബലിസ്റ്റ്‌ പത്മചന്ദ്രന്‍, കീബോര്‍ഡില്‍ റോയി ശാസ്താംകോട്ട, ടൈമിംഗില്‍ ജോസ്‌ കടമ്പനാട്‌, ഗിത്താറില്‍ ആനന്ദന്‍ കടമ്പനാട്‌, പാട്ടില്‍ ശ്രീകല എന്നിവരും വിജയലക്ഷ്മിക്കൊപ്പമുണ്ട്‌.

കഥാപ്രസംഗം അന്യം നിന്നുപോകുന്നു എന്ന പതിവുപല്ലവിയോട്‌ വിജയലക്ഷ്മിക്ക്‌ യോജിപ്പില്ല. അതേസമയം യുവതലമുറ ഈ രംഗത്തേക്ക്‌ കടന്നുവരുന്നില്ലെന്നും അവര്‍ കഥാപ്രസംഗത്തിന്‌ അര്‍ഹമായ സ്ഥാനം നല്‍കുന്നില്ലെന്നും അഭിപ്രായമുണ്ട്‌. അഞ്ഞൂറിലധികം വേദികളില്‍ കഥ പറഞ്ഞതിന്റെ അനുഭവസമ്പത്തിലും വിനയാന്വിതയായി മാത്രം കാണപ്പെടുന്ന കൊല്ലം വിജയലക്ഷ്മിക്ക്‌ അര്‍ഹമായ അംഗീകാരം ലഭിച്ചിട്ടില്ലെന്നതാണ്‌ വാസ്തവം. കാഥിക എന്നതിനൊപ്പം കവയിത്രി കൂടിയാണ്‌ വിജയലക്ഷ്മി. ഏറ്റവും പുതിയ കവിതാ സമാഹാരമായ ‘നിഴലും നിലാവും’ യുവമേള പബ്ലിക്കേഷന്‍സ്‌ അടുത്തമാസം പുറത്തിറക്കും. കഥാപ്രസംഗപരിപോഷകസമിതി, ജനകീയ കവിതാവേദി എന്നീ സംഘടനകളുടെ നേതൃനിരയിലുള്ള വിജയലക്ഷ്മി സ്കൂള്‍ ഓഫ്‌ സ്പിരിച്വല്‍ സയന്‍സ്‌ എന്ന സംഘടനയുടെ ഡയറക്ടറുമാണ്‌. രണ്ടു പെണ്‍കുട്ടികളുള്ള വിജയലക്ഷ്മി വിവാഹമോചിതയാണ്‌.

എ. ശ്രീകാന്ത്‌

ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കറാച്ചി തുറമുഖത്തേക്ക് മിസൈലുകള്‍ വര്‍ഷിച്ച് നാവിക സേന

India

പാകിസ്ഥാന്റെ 2 പൈലറ്റുമാര്‍ ഇന്ത്യന്‍ സൈന്യത്തിന്റെ പിടിയില്‍ ?

India

പാകിസ്ഥാന്റെ കനത്ത ആക്രമണം ശക്തമായി ചെറുത്ത് ഇന്ത്യ, ആളപായമില്ല

India

പാകിസ്ഥാനുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന യുവതിയും നാല് ചൈനീസ് പൗരന്മാരും നേപ്പാൾ അതിർത്തിയിൽ പിടിയിൽ : യുവതിയുടെ ഫോണിൽ കൂടുതലും പാക് നമ്പറുകൾ

Kerala

കര്‍ദിനാള്‍ റോബര്‍ട് പ്രിവോസ്റ്റ് പുതിയ മാര്‍പാപ്പ, അമേരിക്കയില്‍ നിന്നുളള ആദ്യ പോപ്പ്

പുതിയ വാര്‍ത്തകള്‍

പാകിസ്ഥാനെ വിറപ്പിച്ച് ഇന്ത്യന്‍ പ്രത്യാക്രമണം, ഇസ്ലാമബാദിലും കറാച്ചിയിലും ലാഹോറിലും മിസൈല്‍ വര്‍ഷം

പാകിസ്ഥാന്‍ ആക്രമണത്തെ പ്രതിരോധിക്കാന്‍ കശ്മീരിലെ ചില പ്രദേശങ്ങളെ ഇന്ത്യ ഇരുട്ടിലാഴ്ത്തിയതിന്‍റെ ചിത്രം

എല്ലാം മുന്‍കൂട്ടിക്കണ്ട് മോദിയുടെ നഗരങ്ങള്‍ ഇരുട്ടിലാക്കിക്കൊണ്ടുള്ള മോക് ഡ്രില്‍ ഗുണമായി; അതിര്‍ത്തിനഗരങ്ങള്‍ ഇരുട്ടിലാക്കി ഇന്ത്യ

ആകാശയുദ്ധം, പാകിസ്ഥാന്റെ ആക്രമണ ശ്രമം തകര്‍ത്ത് ഇന്ത്യ, വിമാനങ്ങളും മിസൈലുകളും ഡ്രോണുകളും വെടിവച്ചിട്ടു

ദല്‍ഹിയില്‍ എംജിഎസ്സിനെ അനുസ്മരിച്ചു

പാകിസ്ഥാന്‍ പറഞ്ഞത് അഞ്ച് ഇന്ത്യന്‍ വിമാനം വെടിവെച്ചിട്ടെന്ന്, ഏഴ് ഇന്ത്യന്‍ വിമാനം വെടിവെച്ചിട്ടെന്ന് മാത്യു സാമുവല്‍

ഇന്ത്യൻ സൈന്യത്തിൽ അഭിമാനം ; കുഞ്ഞ് ജനിച്ചത് ഓപ്പറേഷന്‍ സിന്ദൂര്‍ നടന്ന രാത്രി; കുഞ്ഞിന് ‘സിന്ദൂര്‍’ എന്ന് പേരിട്ട് മാതാപിതാക്കള്‍

പത്താൻകോട്ട് വ്യോമതാവളത്തിൽ പാകിസ്ഥാന്റെ ഡ്രോൺ ആക്രമണം ; തിരിച്ചടിച്ച് ഇന്ത്യ

എസ് 400 എന്ന റഷ്യയില്‍ നിന്നും ഇന്ത്യ വാങ്ങിയ 400 കിലോമീറ്റര്‍ വരെ അകലെയുള്ള മിസൈലുകളെയും ഡ്രോണുകളെയും പ്രഹരിക്കാന്‍ ശേഷിയുള്ള വ്യോമപ്രതിരോധ മിസൈല്‍ സംവിധാനം. ഇതില്‍ നിന്നും തൊടുക്കുന്ന മിസൈല്‍ 400 കിലോമീറ്റര്‍ വരെ ദൂരത്തിലുള്ള മിസൈലുകളെ അടിച്ചിടും (ഇടത്ത്)

മോദിയുമായുള്ള ബന്ധത്താല്‍ പുടിന്‍ നല്‍കിയ റഷ്യയുടെ എസ് 400 വ്യോമപ്രതിരോധ സംവിധാനം രക്ഷയായി

എസ്എസ്എല്‍സി പരീക്ഷാ ഫലം വെള്ളിയാഴ്ച പ്രഖ്യാപിക്കും

വീണ്ടും നിപ, രോഗം സ്ഥിരീകരിച്ചത് വളാഞ്ചേരി സ്വദേശിനിക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies