ഉത്കണ്ഠകള്‍ ജീവിതത്തില്‍ ഉണ്ടായിരിക്കുന്നുണ്ട്. എന്നാല്‍ അവയെപ്പറ്റി വിഷമിക്കേണ്ടതില്ല. ആകുലതകള്‍ പൊന്തിവരുന്നത് ഉത്കണ്ഠകളില്‍ നിന്നല്ല മറിച്ച്, അവയോടുള്ള നമ്മുടെ മനോഭാവത്തില്‍ നിന്നുമാണ്. ഉത്കണ്ഠപ്പെടണോ വേണ്ടയോ എന്നത് എല്ലായ്പ്പോഴും നമ്മുടെ തിരഞ്ഞെടുപ്പ് മാത്രമാണ്.
ഉദ്വേഗരഹിതമായ മനസ്സ് ഉത്കണ്ഠകളില്‍ നിന്നും മുക്തമാണെന്നര്ഥമില്ല. ഉത്കണ്ഠകള്‍ ഉണ്ടായിരിക്കുന്നുണ്ട്. അവ ജീവിതത്തിന്റെ അവിഭാജ്യഘടകമാണ്. എന്നാല്‍ അത് സ്വയം ഉത്കണ്ഠകളെക്കൊണ്ട് നിറയ്ക്കുന്നില്ല. അങ്ങനെയുള്ള ഒരു വ്യക്തി എല്ലായ്പ്പോഴും അതിന്നപ്പുറം ദര്‍ശിക്കുന്നു; അയാളെ ചുറ്റിയിരിക്കുന്നത് കറുത്ത രാത്രികളാണെങ്കില്ക്കൂടി അയാളുടെ കണ്ണുകള്‍ ഉറ്റുപാര്ക്കുന്നത് ഉദിക്കാന്‍ പോകുന്ന സൂര്യനെയാണ്. അതുകൊണ്ടുതന്നെ അയാളുടെ ആത്മാവ് ഒരിക്കലും അന്ധകാരത്തില്‍ ആണ്ടുപോകുന്നില്ല. ഇതുതന്നെ ധാരാളം. ആത്മാവ് അന്ധകാരത്തില്‍ ആണ്ടുപോകാതിരിക്കട്ടെ. ശീലം ഇരുട്ടിലാഴ്ന്നേ പറ്റൂ-സത്യത്തില്‍ ആദ്യമേ അതങ്ങനെയാണ്. മരണത്തെ നിന്ദിക്കുന്നവന് അവരുടെ ജീവിതം കഴിച്ചുകൂട്ടുന്നത് അന്ധകാരത്തിലാണ്; മരണഭയമില്ലാത്തവരുടെ മാത്രം ജീവിതമേ പ്രകാശത്തില്‍ വേരൂന്നിയിട്ടുള്ളൂ.
– ഓഷോ
പ്രതികരിക്കാൻ ഇവിടെ എഴുതുക: