നമുക്ക് വീട്ടിലെ അച്ഛനെക്കുറിച്ചോ അമ്മയെക്കുറിച്ചോ ബന്ധുക്കളെ കുറിച്ചോ സുഹൃത്തുക്കളെക്കുറിച്ചോ ഇഷ്ടമുള്ള ആഹാരത്തേക്കുറിച്ചോ ചിന്തിക്കാന്‍ ഒരു പ്രയാസവുമില്ല. ഓര്‍ക്കുന്ന മാത്രയില്‍ അവര്‍ മുന്നില്‍ തെളിയും. എത്രനേരം വേണമെങ്കിലും അവരുമായി കഴിയാം. കാരണം ഇത്ര നാളത്തെയും ബന്ധം.
ഭൗതികകാര്യങ്ങളെക്കുറിച്ച് ചിന്തിക്കാന്‍ മനസ്സിനെ പഠിപ്പിക്കുകയോ പരിശീലിപ്പിക്കുകയോ വേണം. മനസ്സിന് അവ ശീലമായിക്കഴിഞ്ഞു. ഇതേപോലെ ഒരു നമുക്ക് ഈശ്വരനുമായി ഉണ്ടാകണം. അതിനാണ് ജപവും ധ്യാനവും സത്സംഗവും മറ്റും. നിരന്തരാഭ്യാസം വേണം.
അങ്ങനെയാകുമ്പോള്‍ വിഷയചിന്തകള്‍ മനസ്സില്‍ കടന്നുവരുന്നതുപോലെ സ്വാഭാവികമായി തന്നെ ഇഷ്ടമൂര്‍ത്തിയും അവിടുത്തെ മന്ത്രവും നമ്മുടെ മനസ്സില്‍ ഉയര്‍ന്നുവരും. എന്തുകാണുന്നതും ചിന്തിക്കുന്നതും ഈശ്വരനില്‍ കൂടിയായിരിക്കും. ഈശ്വരനെ വിട്ട് മറ്റൊരു ലോകമില്ലാതാകും.
– മാതാ അമൃതാനന്ദമയീദേവി
പ്രതികരിക്കാൻ ഇവിടെ എഴുതുക: