കേവലഭക്തിയില്‍ നിന്ന് ആദ്യ ത്തെ ഇറക്കം നിഷ കാമഭക്തിയിലേക്കാണുണ്ടായത്. ഒന്നിനുപുറകെ ഒന്നായി അസംഖ്യം പാപ്പരത്തങ്ങളും സംഭ്രമജനകമായ നൈരാശ്യങ്ങളും എനിക്ക് നേരിടേണ്ടിവന്നു. താഴോട്ടു ചെന്നുനോക്കിയിട്ടും മന്ത്രം, ധ്യാനം മുതലായവകൊണ്ട് പൊതു സേവനത്തിനുള്ള കഴിവ് ആര്‍ജിക്കുവാന്‍ ഒരുക്കമുള്ള സാധകരെപ്പോലും കാണാന്‍ കഴിഞ്ഞില്ല; അതിലും എത്രയോ താഴെയായിരുന്നു സാധാരണക്കാര്‍. സകാമഭക്തിയുടെ നിലവാരത്തില്‍ മാത്രം നേരിയ ഗുണം കണ്ടു. വീണ്ടും വീണ്ടും ഞാന്‍ താഴോട്ടിറങ്ങിച്ചെന്നു. ഒരു പ്രത്യേക കാര്യം സാധിക്കുന്നതിനുവേണ്ടിമാത്രം മതത്തെ സമീപിക്കുന്ന തികഞ്ഞ സകാമഭക്തരെപ്പോലും സ്വാഗതം ചെയ്തു.
– മായി സ്വരൂപമായി മാര്ക്കണ്ഡന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: