കറുകച്ചാല്‍: പാമ്പുക ളുടെ താവളമായി മാറിയ പോലീസ് ക്വാര്ട്ടോഴ്സുകള് കാടും വളളിപ്പടലുകളും കയറി നശിക്കുന്നു. അറ്റകുറ്റ പ ണികള് നടത്താതെ ആള് താമസമില്ലാതെയുളള ക്വാര്‍ട്ടേഴ്സുകള്‍ നാശത്തിന്റെ വക്കിലാണ്.
മൂന്നരഏക്കറോളം വരുന്ന ഇവിടെ നേരത്തെ പലരീതിയിലുളള കൃഷികളും ചെയ്തിരുന്നു. എന്നാല്‍ ഇപ്പോള്‍ ഇതൊന്നും നടക്കുന്നില്ല, ഇതിനു കാരണം ക്വാര്‍ട്ടേഴ്സുകളില്‍ താമസക്കാരില്ലാത്തതാണ്. രണ്ടോ മൂന്നോ താമസക്കാരാണുളളത് ഇവര്‍ക്കു തന്നെ രാത്രിയില്‍ പുറത്ത യ്ക്കിറങ്ങുവാന് പാമ്പുകളുടെ ശല്യം കാരണം ഭയമാണ്. ഇവിടെ നിന്നിറങ്ങുന്ന പാമ്പുകള്‍ മെയിന്‍ റോഡിലേയ്ക്കും കയറി വരാറുണ്ട്. പലതിനെയും നാട്ടുകാര്‍ കൊല്ലുകയാണ് പതിവ്.
പാമ്പുകളുടെ ശല്യം പോലീസ് സ്റ്റേഷനിലേയ്ക്കുളള റോഡിലും സ്റ്റേഷനിലും പഴയ വിശ്രമകേന്ദ്രത്തിലുമുണ്ട്. പഴയ് പോലീസ് സ്റ്റേഷന് കെട്ടിടം താഴെ വീഴാറായെങ്കിലും മിക്ക പോലീസുകാരും ഇവിടെയാണു വിശ്രമിക്കുന്നത്. ഇവിടെയുള്ള കട്ടിലിനടിയിലും പാമ്പുകള്‍ കയറി കിടക്കുന്നുണ്ട്. ഇതുകണ്ട് പല പോലീസുകാരും ഭയന്നോടിയിട്ടുണ്ട്. നേരത്തെ എസ്.ഐ ആയിരുന്ന രാകേഷ് പരിസരത്തെ കാടുകളും വള്ളികളും നീക്കം ചെയ്തിരുന്നു. അതുകഴിഞ്ഞ് പിന്നീടൊന്നും നടന്നിട്ടില്ല.
കാടുകളും വള്ളികളും നീക്കം ചെയ്താല്‍ പാമ്പുകളുടെ ശല്യം കുറെയൊക്കെ കുറയ്ക്കാന്‍ കഴിയും. ഒരു പ്രയോജനവുമില്ലാതെ കാടുകയറി നശിച്ചുകൊണ്ടിരിക്കുന്ന ക്വാര്‍ട്ടേഴ്സുകള്‍ അറ്റകുറ്റപ്പണികള്‍ നടത്തി പുനദ്ധരിക്കേണ്ടതാണ്. താമസക്കാരില്ലാതെ വരാനുള്ള മുഖ്യകാരണം വെള്ളത്തിന്റെ പ്രശ്നമാണ്. ഇതിനുള്ള പരിഹാരമുണ്ടാക്കി ക്വാര്‍ട്ടേഴ്സുകള്‍ താമസയോഗ്യമാക്കേണ്ടതാണ്. എന്നാല്‍ മാത്രമെ പരിസരവും വൃത്തിയായിരിക്കുകയുള്ളൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: