കോട്ടയം: ഭഗവാനോടുള്ള ഭക്തി നമ്മെ ബ്രഹ്മതലത്തിലേക്ക് എത്തിക്കുമെന്ന് അടുക്കം ഹരിനാരായണന് നമ്പൂതിരി പറഞ്ഞു. 31-ാമത് അഖില ഭാരത ഭാഗവതസത്രവേദിയില്‍ ഭക്തിയോഗം എന്ന വിഷയത്തെ അധികരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇതിന് സത്സംഗങ്ങളിലൂടെയുള്ള ഭാഗവത ചരിതങ്ങള്‍ നാം മനസിലാക്കാന്‍ സമയം കണ്ടെത്തണം. സത്സംഗത്തിലൂടെയുള്ള ഭക്തിയിലൂടെ ഭാഗവത കഥകള്‍ ശ്രവിക്കുന്നത് അവരവരുടെ ആത്മാവിനുള്ളിലെ ഈശ്വരാംശത്തെ കണ്ടെത്താന്‍ കഴിയും. ചണ്ഡാളനെപ്പോലും ഭക്തി ബ്രഹ്മത്തിലേക്ക് എത്തിച്ചു. ഭാഗവത്തിലെ ഓരോ നാമസങ്കീര്ത്തനങ്ങളിലും താന്‍ ആരാണെന്ന് വീണ്ടുവിചാരവും നമ്മെത്തന്നെ പ്രകീര്‍ത്തിക്കുന്ന പുണ്യമാം മനുഷ്യജന്മത്തെയും അറിയുന്നു. ഇതില്‍ നിന്നും നാം സജ്ജന സമ്പര്‍ക്കത്തിലേക്ക് പോകുന്നു. വേഷംകൊണ്ട് ഒരാളെ സജ്ജനമെന്നു പറയാന്‍ കഴിയില്ല. ഹൃദയത്തിനും കര്ണത്തിനും രസായനം പോലെ ഭഗവദ് ധര്‍മ്മങ്ങള്‍ പരിപാലിക്കണം. ഇതിന് ഭക്തിയെന്ന പുണ്യമാര്‍ഗ്ഗം ആവശ്യമാണ്. ഭാഗവതത്തിലെ ഓരോ സ്കന്ധങ്ങളിലും ഭക്തിയുടെ വിവിധ ഭാഗങ്ങളും ഭഗവാനോടുള്ള ഭക്തിമാര്‍ഗ്ഗവും അതിലെ ജീവിത വിജയവും നമുക്ക് കാട്ടിത്തരുന്നു. ജനന മരണങ്ങള്‍ക്കിടയിലെ സര്‍വ്വ പാപത്തിനും പരിഹാരം നാമസങ്കീര്‍ത്തനമാണ്. ഇതിന് ഭക്തിമാര്‍ഗ്ഗത്തിലേക്ക് എത്തിപ്പെടണം. ഭഗവദ് കഥാ ശ്രവണം, കീര്‍ത്തനം, സ്മരണ, പാദസേവനം തുടങ്ങിയ മഹദ് കര്‍മ്മങ്ങളിലേക്ക് നാം എത്തേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഭൗതികസുഖം തേടിയലയുന്നത്
കോട്ടയം: ഭൗതിക സുഖം തേടിയലയുന്നത് നമുക്ക് ദുഖമാണ് യഥാര്‍ത്ഥത്തില്‍ തരുന്നതെന്ന് അശോക് ബി. കടവൂര്‍ പറഞ്ഞു. ഭാഗവതസത്രവേദിയില്‍ യോഗസിദ്ധികള്‍ എന്ന വിഷയത്തെ അധികരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരിക്കലും വറ്റാത്ത സുഖം തേടിയുള്ള യാത്രയിലാണ് പലരും. ഇതവസാനം നമ്മെക്കൊണ്ടെത്തിക്കുന്നത് ദുഖത്തിലേക്കാണ്. ഇതില്‍ നിന്നുള്ള മോചനത്തിന് നാം ബ്രഹ്മത്തെ തിരിച്ചറിയണം. ഭാഗവതം ഇതാണ് പഠിപ്പിക്കുന്നത്. പരമമായ സത്യത്തെ നമുക്ക് നേടണമെങ്കില്‍ യോഗസിദ്ധികള്‍ അറിഞ്ഞിരിക്കണം. ശാശ്വതമായ ആനന്ദത്തിന് മനസിനെ നിയന്ത്രിക്കുന്നതിനുള്ള സിദ്ധികള്‍ വേണം. ഇന്ദ്രിയങ്ങളെ നിയന്ത്രിക്കുന്നത് ബ്രഹ്മത്തിലേക്കെത്താനുള്ള വഴികളില്‍ ഒന്നാണ്. ഇതിന് സിദ്ധി എന്ന മഹനീയ കര്‍മ്മത്തിലേക്ക് എത്തപ്പടണം. യോഗസാധന ഇതിന് അടിസ്ഥാനമാണ്. ഇതിലേക്കുള്ള വഴി നിത്യവും ഭാഗവതത്തിലെ മഹദ് വചനങ്ങള്‍ നമുക്ക് പ്രേരണ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: