കടുത്തുരുത്തി: ഞീഴൂര്‍ തിരുവാമ്പാടി ശ്രീകൃഷ്ണ സ്വാമി ക്ഷേത്രംവക ഭണ്ഡാരകുറ്റി കുത്തി പൊളിച്ച് മോഷണം. പുതുവര്‍ഷ ദിവസം പുലര്‍ച്ചയാണ് മോഷണം നടന്നത്. അരുണാശ്ശേരി-കൂവേലി റോഡരികില്‍ സ്ഥാപിച്ചിരുന്ന ഭണ്ഡാരകുറ്റി ആയുധം ഉപയോഗിച്ച് കുത്തിപൊളിച്ച് പണം കവരുകയായിരുന്നു. ക്ഷേത്രത്തില്‍ കഴിഞ്ഞ ദിവസം ഭാഗവത സപ്താഹം നടന്നിരുന്നു. ഇതുമൂലം ഭണ്ഡാരത്തില് കൂടുതല്‍ പണമുണ്ടായിരുന്നതായി ക്ഷേത്രം ഭാരവാഹികള്‍ പറഞ്ഞു. പുലര്‍ച്ചെ ഭണ്ഡാരത്തിനു ചുറ്റും ചില്ലറ നാണയങ്ങള്‍ ചിതറി കിടക്കുന്നത് ക്ഷേത്ര ദര്‍ശനത്തിനെത്തിയവര്‍ കണ്ടിരുന്നു. തുടര്‍ന്ന് ക്ഷേത്രഭാരവാഹികള്‍ എത്തിയതോടയാണ് ഭണ്ഡാരം കുത്തി പൊളിച്ച് പണം കവര്‍ന്നതായി കണ്ടത്. സംഭവമറിഞ്ഞ് നാട്ടുകാര്‍ സ്ഥലത്ത് തടിച്ചു കൂടി. കടുത്തുരുത്തിയില്‍ നിന്നെത്തിയ പോലീസ് സംഘം സ്ഥലത്ത് പരിശോധന നടത്തിയെങ്കിലും ഭണ്ഡാരം കുത്തി പൊളിക്കാനുപയോഗിച്ച ആയുധങ്ങളൊന്നും കണ്ടെത്താനായില്ല. ഏതാനും നാളുകളായി തിരുവാംമ്പാടി, അരുണാശേരി, കൂവേലി തുടങ്ങിയ സ്ഥലങ്ങളില്‍ സാമൂഹ്യ വിരുദ്ധരുടെയും മോഷാടാക്കളുടെയും ശല്ല്യം രൂക്ഷമാണന്ന് നാട്ടുകാര്‍ക്ക് പരാതി പറയുന്നതിനിടെയിലാണ് ഈ സംഭവം. പ്രദേശങ്ങളില്‍ പോലീസ് പട്രോളിംഗ് ശക്തമാക്കണമെന്ന് ആവശ്യവുമുണ്ട്. തിരുവാമ്പാടി ക്ഷേത്രത്തിനു സമീപം താമസിക്കുന്ന കിഴക്കേമഠം സജീവന്റെ കന്നുകാലികളെ തൊഴുത്തില്‍ നിന്ന കടത്തികൊണ്ടു പോകാന്‍ ശ്രമിച്ചതായും പരാതിയുണ്ട്. രാത്രി 12.30 ഓടെയാണ് സംഭവം. തൊഴുത്തില്‍ നിന്ന കാലികളെ അഴിച്ച് റബര്‍ തോട്ടത്തിലൂടെ നടത്തി കൊണ്ടുപോകുന്നതിനിടെ നായ്ക്കള്‍ കുരച്ച് ബഹള മുണ്ടാക്കിയതോടെ പരിസരവാസികള്‍ വീടുകളിലെ ലൈറ്റ് ഇടുകയും ചിലര്‍ വീട്ടില്‍ നിന്ന് ടോര്‍ച്ചുമായി പുറത്തിറങ്ങുകയും ചെയ്തതോടെ പശുക്കളെ ഉപേഷിച്ച് മോഷ്ടാക്കള്‍ രക്ഷപെടുകയായിരുന്നു. ക്ഷേത്രത്തിലെ ഭാഗവത സപ്താഹം സമാപിച്ച ശേഷം ഭണ്ഡാരം തുറന്നിട്ടില്ലെന്നു ഇതിനാല്‍ എത്ര രൂപ നഷ്ടപെട്ടിട്ടുണ്ടെന്നു കൃത്യമായി കണക്കാക്കാനാവില്ലെന്നു ക്ഷേത്ര ഉടമകള്‍ പറഞ്ഞു. റോഡരികിലായി സ്ഥാപിച്ചിരുന്ന സ്റ്റീല്‍ ഉപയോഗിച്ചുള്ള ഭണ്ഡാരമാണ് തകര്‍ത്തത്. കമ്പി പോലുള്ള ആയൂധം ഉപയോഗിച്ചു കുത്തി തുറന്നാണ് കവര്‍ച്ച നടത്തിയിരിക്കുന്നത്. കടുത്തുരുത്തി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: