കോതമംഗലം: ബി.ജെ.പി., ബി.എം.എസ്., ഹിന്ദു ഐക്യവേദി പ്രവര്‍ത്തകരെ കള്ളക്കേസില്‍ കുടുക്കുന്ന കുട്ടമ്പുഴ എസ്.ഐ.യെ സസ്പെന്‍ഡ് ചെയ്യണമെന്ന് ബി.ജെ.പി. സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍. രാധാകൃഷ്ണന് ആവശ്യപ്പെട്ടു.
ബി.എം.എസ്. മേഖല വൈസ് പ്രസിഡന്റും, ബി.ജെ.പി. നിയോജക മണ്ഡലം സമിതിയംഗവുമായ വിനോദ് നാരായണനെ കുട്ടമ്പുഴ എസ്.ഐ. കള്ളക്കേസില്‍ കുടുക്കി അപമാനിച്ചതില്‍ പ്രതിഷേധിച്ച് ബി.എം.എസ്., ബി.ജെ.പി., ഹിന്ദു ഐക്യവേദി എന്നി സംഘടനകളുടെ സംയുക്താഭിമുഖ്യത്തില്‍ നടത്തിയ കുട്ടമ്പുഴ പോലീസ് സ്റ്റേഷന് മാര്‍ച്ച് ഉല്‍ഘാടനം ചെയ്ത് സംസാരിക്കുകായായിരുന്നു അദ്ദേഹം. കുട്ടമ്പുഴ എസ്.ഐ. ക്കെതിരെ നടപടിയുണ്ടായില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭം ആരംഭിക്കുമെന്നും എസ്.ഐ.യുടെ ബിനാമി ഇടപാടുകളും തീവ്രവാദ സംഘടനകളുമായുള്ള ബന്ധം അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ബി.എം.എസ്. ജില്ലാസെക്രട്ടറി ആര്. രഘുരാജ്, ഹിന്ദുഐക്യവേദി താലൂക്ക് പ്രസിഡന്റ് അഡ്വ. കെ.ആര്. രാധാകൃഷ്ണന്, ബി.ജെ.പി. മദ്ധ്യമേഖല സെക്രട്ടറി എം.എന്‍. ഗംഗാധരന്, ബി.എം.എസ്. ജില്ലാ വൈസ് പ്രസിഡന്റ് പി.ആര്. ഉണ്ണികൃഷ്ണന്, ജില്ലാ ട്രഷറര്‍ കെ.വി. മുരളീധരന്, ഹിന്ദുഐക്യവേദി ജനറല്‍ സെക്രട്ടറി ഇ.ടി. നടരാജന്, ബി.ജെ.പി. മണ്ഡലം പ്രസിഡന്റ് സന്തോഷ് പത്മനാഭന്, ബി.എം.എസ്. മേഖല പ്രസിഡന്റ് കെ.എന്‍. ബാബു, മേഖല സെക്രട്ടറി ടി.എന്‍. സന്തോഷ്, ഹിന്ദുഐക്യവേദി പഞ്ചായത്ത് പ്രസിഡന്റ് സി.കെ. കൃഷ്ണന്‍കുട്ടി, രക്ഷാധികാരി കെ.കെ. ശ്രീധരന് എന്നിവര്‍ പ്രസംഗിച്ചു. നൂര്കണക്കിന് പ്രവര്‍ത്തകര്‍ കൂടുന്ന മാര്‍ച്ച് പോലീസ് സ്റ്റേഷന് പരിസരത്ത് പോലീസ് തടഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: