കോട്ടയം: സംസ്ഥാന ജനസംഖ്യയില്‍ 15 ശതമാനം വരുന്ന വിശ്വകര്‍മ്മജര്‍ക്ക് കേന്ദ്ര – സംസ്ഥാന തലത്തിലുള്ള വിവിധ പ്രതിനിധി സഭകളില്‍ അര്‍ഹമായ പ്രാതിനിധ്യം നല്കാന് രാഷ്ട്രീയ പാര്‍ട്ടികളും ഭരണാധികാരികളും തയ്യാറാകണമെന്ന് വിഎസ്എസ് കോട്ടയം ജില്ലാ കമ്മറ്റി യോഗം ആവശ്യപ്പെട്ടു. 1948ല്‍ ശ്രീമൂലം പ്രജാസഭയില്‍ 5 പ്രതിനിധികള്‍ വിശ്വകര്‍മ്മജരെ പ്രതിനിധികരിച്ച് ഉണ്ടായിരുന്നു. എന്നാല്‍ ലോക സഭ, നിയമസഭ പ്രവര്‍ത്തനങ്ങളില്‍ കഴിവുള്ളവര്‍ ഉണ്ടെന്നിരിക്കെ 57നു ശേഷം തെരഞ്ഞെടുപ്പുകളില്‍ അവസരം നല്‍കാതെ അവഗണിക്കുന്നതില്‍ ഇരുമുന്നണികള്‍ക്കും തുല്യനിലപാടാണ്.
ജില്ലാ പ്രസിഡന്റ് കെ.ആര്.സുധീന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ചു. കൗണ്‍സിലര്‍ എന്‍.കെ.ആചാരി, ജില്ലാ സെക്രട്ടറി സി.ആര്.ബിജുമോന്, ബോര്‍ഡ് മെമ്പര്‍മാരായ പി.ഉദയഭാനു, ജി.മണിയനാചാരി, എം.രാജേന്ദ്രന്, ജില്ലാ വൈസ് പ്രസിഡന്റ് നരിമറ്റം സദാനന്ദന്, കോട്ടയം യൂണിയന് പ്രസിഡന്റ് എ.രാജന്, സെക്രട്ടറി കെ.കെ.രാജപ്പന്, ചങ്ങനാശേരി യൂണിയന് സെക്രട്ടറി കെ.ഡി.നടരാജന്, മീനച്ചില്‍ യൂണിയന് സെക്രട്ടറി കെ.വി.ഷാജി, മഹിളാസംഘം ജില്ലാ പ്രസിഡന്റ് സരസമ്മ കൃഷ്ണന് എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: