കണമല: പരമ്പരാഗത കാനനപാതയില്‍ തീര്‍ത്ഥാടകരില്‍ നിന്നും സാധനങ്ങള്‍ക്ക് അമിതവില വാങ്ങുന്നുവെന്ന അഖില ഭാരത അയ്യപ്പ സേവാ സംഘത്തിന്റെ പ്രസ്താവന അവാസ്തവമാണെന്ന് എസ്എപിപി-ഇഡിസി ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. വനപ്രദേശമായ അഴുത കടവ് മുതല്‍ ചെറിയാനവട്ടം വരെയുള്ള 18 കി.മീറ്റര്‍ ദൂരത്തില്‍ 250ഓളം സേവന കേന്ദ്രങ്ങളാണ് ഇഡിസിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്നത്.
ഇടുക്കി, പത്തനംതിട്ട കളക്ടര്‍മാര്‍ നിശ്ചയിച്ച വിലയേക്കാള്‍ ഒരു രൂപ പോലും തീര്‍ത്ഥാടകരില്‍ നിന്നും വാങ്ങുന്നില്ല. ഇതുസംബന്ധിച്ച് നാളിതുവരെ ഒരു പരാതിയും ലഭിച്ചിട്ടുമില്ല. ഇതിനെല്ലാം പുറമെ നടന്നുവരുന്ന തീര്‍ത്ഥാടകര്‍ക്ക് എതെങ്കിലും തരത്തില്‍ ചികിത്സാസഹായം വേണ്ടിവന്നാല്‍ കിലോമീറ്ററുകളോളം ചുമന്ന് ആശുപത്രിയിലെത്തിക്കാനും സന്നദ്ധ പ്രവര്‍ത്തകരുമുണ്ട്. കുടാതെ മാലിന്യ നിക്ഷേപ സമാഹരണം, വഴിവിളക്കുകള്‍, അടക്കം ശബരിമല തീര്‍ത്ഥാടകര്‍ക്ക് വേണ്ട സൗകര്യങ്ങള്‍ ഒരുക്കിക്കൊടുക്കുന്ന സ്വാമി അയ്യപ്പ പൂങ്കാവന പുനരുദ്ധാരണ- ഇഡിസികളുടെ പ്രവര്‍ത്തനങ്ങളെ അംഗീകരിക്കുന്നതിനു പകരം അസത്യ പ്രസ്താവനകള്‍ നടത്തുന്നത് ഖേദകരമാണെന്നും നേതാക്കള്‍ പറഞ്ഞു.
പത്രസമ്മേളനത്തില്‍ പെരിയാര്‍ വെസ്റ്റ് കോണ്‍ഫെഡറേഷന്‍ ചെയര്മാന് പി.ടി.സെബാസ്റ്റ്യന്‍, എസ്എപിപി ചെയര്മാന് ജോഷി ആന്റണി, ഇഡസി ചെയര്മാന് റജി, വലിയാനവട്ടം ഇഡിസി ചെയര്മാന് രഘുനാഥ്, എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: