കടുത്തുരുത്തി: മുംബൈ ഭീകരാക്രമണത്തില്‍ തലയില്‍ തറച്ച ഗ്രനേഡിന്റെ ചീളുമൂലം ശരീരം ഭാഗികമായ തളര്‍ന്ന മനീഷ് (38) എന്ന എന്‍ എസ് ജി കമാന്‍ഡോ വീണ്ടും ശബരീശ സന്നിധിയിലേക്ക്്. രാഷ്ട്രവിരുദ്ധ ശക്തികള്‍ക്ക് തന്റെ ശരീരത്തെ തളര്‍ത്താനായി, പക്ഷേ മനസിനെ തളര്‍ത്താനാകില്ല എന്ന ഉറച്ച സന്ദേശം ഉറക്കെയുള്ള ശരണം വിളികളിലൂടെ നല്കി ക്കൊണ്ടാണ് കണ്ണൂര്‍ അഴിക്കോട് സ്വദേശി മനീഷ്.പി.വി. നാലാം തവണയും ശബരീശ സന്നിധിയിലേക്ക് എത്തുന്നത്. ഇടത്താവളമായ കടുത്തുരുത്തി തളിയില്‍ മഹാദേവ സന്നിധിയില്‍ ഇന്നലെ ഉച്ചയ്ക്ക് ഒരു മണിയോടെയാണ് അദ്ദേഹവും സംഘവും എത്തിച്ചേര്‍ന്നത്. 2008-നവംബര്‍ 26 നാണ് ഭാരതത്തെ നടുക്കി കൊണ്ട് പാകിസ്ഥാനിലെ മുസ്ലീം ഭീകരവാദികള്‍ മുംബൈ മഹാനഗരത്തെ ബോംബ് സ്ഫോടനവും, വെടിയ്പും നടത്തി കൊലപാതക പരമ്പര തന്നെ സൃഷ്ടിച്ചു കൊണ്ട് ദിവസങ്ങളോളം പിടിച്ചു കുലുക്കിയത്. ഈ ആക്രമണ പരമ്പരയില്‍ ഹോട്ടല്‍ ഒബ്റോയില്‍ നിന്ന് ഭീകരരെ തുരത്താന്‍ നിയോഗിക്കപ്പെട്ട എന്‍ എസ് ജി കമാന്‍ഡോ സംഘത്തില്‍ അംഗമായിരുന്നു മനീഷ്. മുറികളില്‍ നിന്ന് മുറികളിലേക്ക ഭീകരരെ തുരത്തുന്നതിനിടെ ഗ്രനേഡ് മനീഷിന്റെ സമീപത്ത് വീണ് പൊട്ടിച്ചിതറി. പൊട്ടിച്ചിതറിയ ചീളുകള്‍ തലയിലും ശരീരത്തും തറച്ച് മൃതപ്രായനായ അവസ്ഥയിലാണ് പിന്നിടെത്തിയ രക്ഷാസേനാ അംഗങ്ങള്‍ക്ക് മനീഷിനെ കാണാനായത്. പിന്നീട് ആശൂപത്രിയിലെ വിദഗ്ധ ചികിത്സയും, ദൈവ സഹയവും, രാജ്യ സ്നേഹികളുടെ പ്രാര്‍ത്ഥനയുമാണ് അദ്ദേഹത്തെ ഇടതു കൈകാലുകളുടെ ചലനശേഷി നഷ്ടപ്പെട്ട അവസ്ഥയിലാണെങ്കിലും ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടു വന്നത്.ഗ്രനേഡ് പൊട്ടി തലയില്‍ തറച്ച നാലൂ ചീളികളില് മൂന്നെണ്ണം എടുത്തു മാറ്റാനായി ഒരണ്ണം തലയ്ക്കകത്ത് വലതുഭാഗത്ത് ഇപ്പോഴും ഇരിപ്പുണ്ട്. ഇത് നീക്കാന്‍ കഴിയില്ലെന്നാണ് വിദഗ്ധര്‍ പറയുന്നതെന്ന് മനീഷ് പറഞ്ഞു. ഇതൂ മൂലമാണ് അദ്ദേഹത്തിന്റെ ഇടതു കൈകാലുകളുടെ ചലന ശേഷി ഭാഗികമായി നഷ്ടമായതും. ഒപ്പറേഷനടക്കമുള്ള വിദഗ്ധ ചികിത്സയ്ക്ക ശേഷം കോട്ടയ്ക്കല്‍ ആര്യവൈദ്യശാലയിലും, പാലക്കാട് ഒറ്റപ്പാലം സ്വാമി നിര്മ്മലാന്ദഗിരിയുടെയും ആയൂര്‍വേദ ചികിത്സയിലാണ്. കടുത്തുരുത്തി സ്വദേശിയായ എന്‍ എസ് ജി കമാന്‍ഡോ സുഭദ്രവിലാസത്തില് ഗീരിഷ് സ്വാമിയെ കൂടെ കൂട്ടാനാണ് മനീഷും സംഘവും കടുത്തുരുത്തി തളിയില്‍ മഹാദേവ സന്നി്ധിയില് എത്തിയത്. നാട്ടില്‍ നിന്നുള്ള അഞ്ച് സഹപാഠികളായ സ്വാമിമാരും മനീഷിനോപ്പം ഉണ്ടായിരുന്നു. ഉച്ചയൊടെ കടുത്തുരുത്തി തളിയില്‍ മഹാദേവ സന്നിധിയിലെത്തിയ മനീഷും സംഘവും മഹാദേവനെ തൊഴുത് അന്നദാനത്തിലും പങ്കെടുത്താണ് മടങ്ങിയത്. ഇടത്തെ കൈയ്ക്ക സ്വാധീനമില്ലാത്തത്തിനാല് വലത്തെ കൈ ഉപയോഗിച്ച് മാത്രമാണ് ഭഗവാനെ വണങ്ങാന്‍ മനീഷിന് കഴിയുകയുള്ളു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: