കോട്ടയം: ബിസാറ്റ് സോഷ്യല്‍ ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ പത്മനാഭദാസന് ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മ നാടുനീങ്ങിയതില്‍ അനുശോചിച്ചു. യോഗത്തില്‍ ചെയര്മാന് അരുണ്‍ ജോസ് കണ്ണിക്കാട്ട് അദ്ധ്യക്ഷത വഹിച്ചു. അഡ്വ.വി.വി.പ്രഭ, കൈനകരി ഷാജി, വി.വി.മാത്യു, എം.എസ്.സാബു, വിചിത്ര ശ്രീനിവാസന്, കെ.പി.ഭുവനേഷ്, അജി ജോസ്, വടയാര്‍ രമണന്, സജീവ് , സാല്‍വിന്‍, കെ.സി.ദിലീപ്കുമാര്, കുസുമാലയം ബാലകൃഷ്ണന്, കെ.എസ്.പത്മകുമാര്‍ തുടങ്ങിയവര്‍ അനുശോചന പ്രസംഗം നടത്തി.
ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മയുടെ നിര്യാണത്തില്‍ അഖില കേരള ഹിന്ദു ചേരമര്‍ മഹാസഭ ജനറല്‍ സെക്രട്ടറി കെ.കെ.തങ്കപ്പന് അനുശോചിച്ചു.
തിരുവിതാംകൂര്‍ മഹാരാജാവ് ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മ നാടുനീങ്ങിയതില്‍ കേരള വൈശ്യക്ഷേമസഭ അനുശോചിച്ചു. ഭൗതിക ശരീരത്തില്‍ സംസ്ഥാന പ്രസിഡന്റ് പുനലൂര്‍ പി.രാമസ്വാമി പുഷ്പചക്രം സമര്‍പ്പിച്ചു. അനുശോചനയോഗത്തില്‍ സംസ്ഥാന വൈസ് പ്രസിഡന്റ് ഗോപിനാഥ് കാഞ്ചിയാര്‍ അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി സുരേഷ് ബാബു എന്‍.വാഴൂര്‍ അനുശോചനപ്രമേയം അവതരിപ്പിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് ഹരിക്കുട്ടന് ചെട്ടിയാര്‍, സംസ്ഥാന ട്രഷറര്‍ കൃഷ്ണന് ചെട്ടിയാര്‍ എന്നിവര്‍ അനുശോചന പ്രസംഗം നടത്തി.
തിരുവിതാംകൂര്‍ രാജകുടുംബത്തിന്റെ കാരണവരും ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ രക്ഷാധികാരിയുമായ ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മ മഹാരാജാവിന്റെ ദേഹവിയോഗത്തില്‍ കോട്ടയം ഹിന്ദുധര്‍മ്മ പരിഷത്ത് അനുശോചിക്കുകയും ശ്രദ്ധാഞ്ജലി അര്‍പ്പിക്കുകയും ചെയ്തു. യോഗത്തില്‍ പി.ദാസപ്പന് നായര്‍ അദ്ധ്യക്ഷത വഹിച്ചു. മഹാരാജാവിന്റെ അപദാനങ്ങളെ പ്രകീര്‍ത്തിച്ച് എം.എസ്.പത്മനാഭന്, ജി.മോഹനചന്ദ്രന്, വി.കെ.വിശ്വനാഥന്, ചന്ദ്രമോഹനന്, ജി.ഗണേശ്, കെ.സാനു തുടങ്ങിയവര്‍ സംസാരിച്ചു.
ഉത്രാടം തിരുനാളിന്റെ നിര്യാണത്തില്‍ പനച്ചിക്കാട് ദേവസ്വം അനുശോചിച്ചു. മാനേജര്‍ കെ.നാരായണന് നമ്പൂതിരി, അസി.മാനേജര്‍ കെ.വി.ശ്രീകുമാര്‍ എന്നിവര്‍ അനുശോചനം രേഖപ്പെടുത്തി. 2005ല്‍ ദേശീയ നൃത്തസംഗീതോത്സവം വിളംബരം ചെയ്തത് മഹാരാജാവായിരുന്നുവെന്ന് അവര്‍ അനുസ്മരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: