കാഞ്ഞിരപ്പള്ളി: ശബരിമല തീര്‍ത്ഥാടനകാലത്ത് എരുമേലിയിലെ ക്രമീകരണങ്ങള്‍ നടപ്പിലാക്കാന്‍ വിവിധ വകുപ്പുകള്‍ അലംഭാവം കാട്ടുന്നതായി ഹിന്ദു ഐക്യവേദി താലൂക്ക്്് കമ്മറ്റി ആരോപിച്ചു. ഹോട്ടലുകളില്‍ നല്കുന്ന ഭക്ഷണ സാധനങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കണം. പേട്ടതുള്ളല്പാതയിലെ വണ്‍വെ സംവിധാനം, ഹോട്ടലുകളിലെ വിലനിലവാരം, പാര്‍ക്കിങ് മൈതാനങ്ങളിലെയും ശൗചാലയങ്ങളിലെയും ഫീസ് ഏകീകരണം, മദ്യം, ലഹരിവസ്തുക്കള്‍ എന്നിവയുടെ നിരോധനം,ക്ഷേത്ര നടപ്പന്തലിലെ താല്‍ക്കാലിക കടകളില്‍ സ്ത്രീകളായ കച്ചവടക്കാര്‍, കാനനപാതയിലേയ്ക്കുള്ള യാത്രയില്‍ എരുമേലി ജംഗ്ഷന് മുതല്‍ ബസ്റ്റാന്്റ് വരെയുള്ള ഭാഗത്തെ മത്സ്യവ്യാപാര നിരോധനം എന്നിവയ്ക്കെല്ലാം നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും നടപ്പിലായിട്ടില്ല. രാസ സിന്ദൂരം നിരോധിച്ചെങ്കിലും ബദല്‍ സംവിധാനം ഒരുക്കാന്‍ ഗ്രാമപഞ്ചായത്തിന് ഇതുവരെയും കഴിഞ്ഞിട്ടില്ലെന്നും യോഗം കുറ്റപ്പെടുത്തി. ഇക്കാര്യങ്ങളില്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. സി. കെ. ഉത്തമന് അധ്യക്ഷത വഹിച്ച യോഗം ജില്ലാ സെക്രട്ടറി ആര്. ഹരിലാല്‍ ഉദ്ഘാടനം ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: