ലക്ഷ്മണന് രാമന്റെ കൂടെ വനവാസത്തിന് പോകാനുള്ള തന്റെ തീരുമാനം ഊര്‍മിളയോട് പറഞ്ഞു. പതിനാലു സംവത്സരം വനവാസത്തിന് പോകുകയാണ് സ്വന്തം ഭര്‍ത്താവ് എന്നറിഞ്ഞാല്‍ ഏതെങ്കിലും ഭാര്യ വെറുതെയിരിക്കുമോ?
ഊര്‍മിളയ്ക്ക് വേണമെങ്കില്‍ വളരെയധികം ചോദ്യങ്ങള്‍ ചോദിക്കാമായിരുന്നു. “അങ്ങ് എന്തിനാണ് രാമനെ അനുഗമിക്കുന്നത്? വനവാസത്തിന് പോകേണ്ട യാതൊരു ബാധ്യതയും അങ്ങേക്കില്ല. രാമനെ മാത്രമേ വസവാസത്തിന് അുജ്ഞാപിച്ചിട്ടുള്ളൂ. അങ്ങ് കൂടെപ്പോകേണ്ട ഒരാവശ്യവുമില്ല” ഏതൊരു സാധാരണ സ്ത്രീയും ഇങ്ങനെയൊക്കെ വാദക്കും. പക്ഷേ ഊര്‍മിള യാതൊരുതടസ്സവും പറഞ്ഞില്ല.
വാസ്തവത്തില്‍ തന്റെ ഭര്‍ത്താവിന് സീതയെയും രാമനെയും സേവിക്കാന്‍ ഒരവസരം കിട്ടിയതില്‍ ഊര്‍മിള വളരെ സന്തോഷിച്ചു. ഊര്‍മിള പറഞ്ഞു: “അങ്ങ് വളരെ ഭാഗ്യവാനാണ്. ഇതുമാതിരി ഒരവസരം കിട്ടിയല്ലോ. സമയം ഒട്ടും കളയാതെ അവരെ അനുഗമിച്ചാലും.”
– ശ്രീ സത്യസായി ബാബ
പ്രതികരിക്കാൻ ഇവിടെ എഴുതുക: