കഴിഞ്ഞകാലങ്ങളിലേക്കുള്ള നോട്ടം അധഃപതിപ്പിക്കയേ ഉള്ളുവെന്നും പലവുരു ഞാന്‍ പറഞ്ഞുകേട്ടിട്ടുണ്ട്. അത് ശരിയാണ്. പക്ഷേ ഭാവി ഉടലെടുക്കുന്നത് ഭൂതകാലങ്ങളില്നിന്നാണ്. അതുകൊണ്ട്, എത്രത്തോളം പിന്നോട്ടു നോക്കാമോ അത്രത്തോളം നോക്കുക. പിന്നിലുള്ള ആ വറ്റാത്ത ഉറവിടങ്ങളില്‍ നിന്ന് നിറയെ കുടിക്കുക, എന്നിട്ട് മുന്നിലേക്കുനോക്കുക, മുന്നോട്ടണിനടക്കുക; ഭാരതത്തെ, മുമ്പെന്നുമിരുന്നതിനേക്കാള്‍, കൂടുതല്‍ പ്രകാശമാനവും മഹത്തും ഉത്കൃഷ്ടവുമാക്കുക.
നമ്മുടെ പൂര്വ്വികന്മാര് മഹാന്മാരായിരുന്നു. അത് നാം ആദ്യമോര്‍ക്കണം. നമ്മുടെ അസ്തിത്വത്തിന്റെ ഘടകങ്ങള്‍, നമ്മുടെ ധമനികളിലോടുന്ന രക്തം, ഏതെന്ന് ധരിക്കണം, ആ രക്തത്തില്‍ നമുക്ക് വിശ്വാസം വേണം, കഴിഞ്ഞ കാലങ്ങളിലെ അതിന്റെ ചെയ്തികളിലും വിശ്വാസം വേണം. ആ വിശ്വാസത്തില്‍നിന്ന്, ഉണ്ടായിരുന്ന മഹത്വത്തെപ്പറ്റിയുള്ള ബോധത്തില്‍ നിന്നുവേണം മുമ്പത്തേതിനേക്കാള്‍ കൂടുതല്‍ വമ്പിച്ച ഒരു ഭാരതം പടുത്തുകെട്ടുവാന്., അപേക്ഷയും അധഃപതനവും നടമാടിയ കാലഘട്ടങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഞാന്‍ അവയ്ക്ക് വലിയ. പ്രാധാന്യമൊന്നും നല്‍കുന്നില്ല. നമുക്കെല്ലാം അതറിയാം. ആ വക ഘട്ടങ്ങള്‍ ആവശ്യംകൂടിയായിരുന്നു. ഒരു മാമരം മനോജ്ഞവും പക്വവുമായ ഒരു ഫലമുളവാക്കുന്നു. ആ ഫലം നിലത്തുവീഴുന്നു; അവിടെക്കിടന്ന് ചീഞ്ഞഴുകുന്നു. അതില്‍ നിന്നുവേരും ഭാവിവൃക്ഷവും കിളരുന്നു. ഒരുപക്ഷേ ആദ്യത്തേതിലുമധികം കൂറ്റന്‍. നാം ഒരപക്ഷയത്തിലൂടെ കടന്നുപോന്നിരിക്കയാണല്ലോ. ആ ഘട്ടമാകെ അത്രയേറെ ആവശ്യമായിരുന്നു. ആ അപക്ഷയത്തില്നിന്നാണ് ഭാവിഭാരതം രൂപമെടുക്കുക. അത് കിളരുകയാണ്. അതിന്റെ ആദ്യലക്ഷണങ്ങള്‍ വിരിഞ്ഞിരിക്കുന്നു. ഒരു ഊക്കന്‍, കൂറ്റന്‍ മരം, ഒരു ‘ഊര്‍ദ്ധ്വമൂലം, ഇതാ ഇപ്പോഴേ വെളിപ്പെടാന്‍ തുടങ്ങിയിരിക്കുന്നു.
– സ്വാമി വിവേകാനന്ദന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: