എരുമേലി: താലൂക്കില്‍ വ്യാപകമായിക്കൊണ്ടിരിക്കുന്ന മാരമായ അര്‍ബ്ബുദരോഗ കാരണങ്ങളെപ്പറ്റി ആരോഗ്യവകുപ്പ് ഡയറക്ടറും ആര്‍സിസിയിലെ ഡോക്ടര്‍മാരും ഉള്‍പ്പെടുന്ന വിദഗ്ദ്ധസമിതിയെക്കൊണ്ട് അന്വേഷിപ്പിച്ച് ജനങ്ങളുടെ ആശങ്ക അകറ്റണമെന്നും ഡെങ്കിപ്പനി ഉള്‍പ്പെടെയുള്ള മാരകരോഗങ്ങളുടെ ഉത്ഭവകേന്ദ്രം താലൂക്കിലാണെന്നും ജനങ്ങളുടെ ആശങ്ക വര്‍ദ്ധിപ്പിക്കുന്നതായി കേരള ശാസ്ത്ര പരിസ്ഥിതി കോണ്‍ഗ്രസ് അഭിപ്രായപ്പെട്ടു. ഫാക്ടറികളിലും അമോണിയയുള്പ്പെടെയുള്ള രാസമാലിന്യങ്ങളും കക്കൂസ് മാലിന്യങ്ങളും മൂലം ഗുരുതര ജലമലിനീകരണം നേരിടുന്ന മണിലയാര്‍, ചിറ്റാര്‍പുഴ തുടങ്ങിയ ജലസ്രോതസ്സുകളില്‍ നിന്നാണ് നിരവധി ജലവിതരണം പദ്ധതികള്‍ എന്നത് ഗുരുതര ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണമാകുന്നുവെന്ന് നേതാക്കള്‍ ആരോപിച്ചു.
നിരോധിക്കപ്പെട്ട കീടനാശിനികളുടെ വ്യാപക ഉപയോഗവും രോഗങ്ങള്‍ക്ക് കാരണമാകുന്നതായി ആരോപണം ഉയര്‍ന്നിട്ടുണ്ട്. അറവുമാടുകളിലും മത്സ്യ, പഴ വര്‍ഗ്ഗങ്ങളിലും ഗുരുതര രാസപദാര്‍ത്ഥങ്ങളുടെ പ്രയോഗവും രോഗകാരണമാകുന്നു. ജലവിതരണത്തിന്റെ ഗുണനിലവാരം കര്‍ശനപരിശോധനയ്ക്ക് വിധേയമാക്കണമെന്നും ആവശ്യപ്പെട്ടു. ജില്ലയില്‍ പാറഖനനത്തിനുള്ള മൈനിംഗ് ആന്റ് ജിയോളജിയുടെ പാസും പെര്‍മിറ്റും ഈമാസം 30ന് അവസാനിക്കുകയാണ്. പശ്ചിമഘട്ട പരിസ്ഥിതി സംരക്ഷണ നിയമത്തിലുള്‍പ്പെടുന്ന താലൂക്കില്‍ പെര്‍മിറ്റുകള്‍ പുതുക്കി നല്‍കരുതെന്നും ജില്ലാ കളക്ടര്‍ക്ക് പരാതി സമര്‍പ്പിക്കാനും തീരുമാനിച്ചു. പ്ലാസ്മാ ലൈസന്‍സില്ലാത്തവര്‍ക്കും ഖനനാനുമതി നല്കിയ ഉദ്യോഗസ്ഥ നടപടികളെപ്പറ്റി സമഗ്ര അന്വേഷണം വേണമെന്നും ആവശ്യമുയര്‍ന്നു.
തകര്‍ന്നുകൊണ്ടിരിക്കുന്ന കാര്‍ഷിക സമ്പദ്ഘടന പുനരുദ്ധരിക്കുക, പശ്ചിമഘട്ട ആവാസവ്യവസ്ഥ തിരിച്ചുപിടിക്കുക, സുസ്ഥിര വികസനം ഉറപ്പുവരുത്തുക, വികസനത്തിന്റെ ഗുണഫലങ്ങള്‍ എല്ലാ ശ്രേണികളിലും എത്തിക്കുക,പ്രാദേശിക ജനത വികസനത്തിന്റെ ദിശ നിര്‍ണയിക്കുക എന്നീ ലക്ഷ്യങ്ങള്‍ക്ക് പര്യാപ്തമായ പശ്ചിഘട്ട പരിസ്ഥിതി വിദഗ്ദ്ധ പഠന റിപ്പോര്‍ട്ട് ആവാസവ്യവസ്ഥയ്ക്കം ഭൂപ്രകൃതിയെയും ജൈവവ്യവസ്ഥയെ സംരക്ഷിക്കാന്‍ അനിവാര്യമാണെന്ന് ബോധമുയര്‍ത്തി. 30ന് പരിസ്ഥിതി പരിരക്ഷ ജനകീയ സദസ്സ് സംഘടിപ്പിക്കും. പരിസ്ഥിതി പ്രവര്‍ത്തകരായ സി.ആര്.നീലകണ്ഠന്, ജോണ്‍ പെരുവന്താനം എന്നിവര്‍ സംസാരിക്കും. പത്രസമ്മേളനത്തില്‍ ജമാല്‍ പാറക്കല്‍, അജിത് കടക്കയം, ടി.ഇ.നാസറുദ്ദീന്‍, അഡ്വ.ജോര്‍ജ് വി.തോമസ്, ടി.കെ.മുഹമ്മദ് ഇസ്മായില്‍, ആന്‍സമ്മ തോമസ്, എന്‍.എം.റസ്സാഖ്, കെ.ജി.വിജയന്, പ്രൊഫ.റോണി കെ.ബേബി എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: