ഗ്രീക്കുകാരുടെ പൊരുത്ത കുപ്പിണികള്‍ അഭിയാനം ചെയ്യുന്ന ഒച്ചകേട്ട് ഭൂമണ്ഡലം നടുങ്ങിപ്പോയ ഒരു കാലമുണ്ടായിരുന്നു. ഗ്രീക്കുകാരുടെ ആ പുരാതനരാഷ്ട്രം പറയത്തക്ക ഒരു കഥയും അവശേഷിപ്പിക്കാതെ ഭൂമുഖത്തുനിന്ന് മാഞ്ഞുമറഞ്ഞു. ഇഹലോകത്തില്‍ കാമ്യമായിരുന്നതിനെല്ലാം മേലേ റോമന്ഗരുഡന് പാറിയിരുന്ന ഒരു കാലമുണ്ടായിരുന്നു. എവിടേയും റോമിന്റെ പ്രാബല്യം അനുഭവപ്പെട്ടിരുന്നു, മനുഷ്യരാശിയുടെ ശിരസ്സില്‍ അടിച്ചേല്പിക്കപ്പെടുകയും ചെയ്തിരുന്നു; റോം എന്നു കേട്ടാല്‍ ഭൂമി വിറച്ചിരുന്നു. ഇന്നോ; റോം പട്ടണം നിന്നിരുന്ന മലകള്‍ നഷ്ടശിഷ്ടങ്ങളുടെ ഒരു കൂമ്പാരം. സീസര്‍ ചക്രവര്‍ത്തിമാരുടെ സിംഹാനസനങ്ങളില് ഇന്ന് ചിലന്തി വലകെട്ടുന്നു. ഒപ്പംതന്നെ മഹത്ത്വമാര്‍ന്ന മറ്റു ജനതകളും വന്നു! പോയി കഴിഞ്ഞു! അവര്‍ ഏതാനും മണിക്കൂര്‍ മദിച്ചുതിമിര്ത്തു കോയ്മ നടത്തി; എന്നിട്ട്, വെള്ളത്തിലെ ചിറ്റലകള്പോലെ അപ്രത്യക്ഷമാകയും ചെയ്തു. അങ്ങനെയാണ് ഈ ജനതകള്‍ മനുഷ്യരാശിയുടെ മേല്‍ താന്താങ്ങളുടെ മുദ്രപതിപ്പിച്ചത്.
– സ്വാമി വിവേകാനന്ദന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: