ബോധം എന്നാല്‍ മനുഷ്യന് പൂര്‍ണ അറിവായി എന്നത്രേ. ഈ അറിവില്‍ കര്‍മം പൂര്‍ത്തി വരുത്തിയാല്‍ ശുഭമെന്നും, ശുഭമായാല്‍ ആനന്ദമെന്നും, ഈ ശുഭാനന്ദപദത്തെ കീര്ത്തിക്കുന്നതിന് നാമസങ്കീര്ത്തനമെന്നും സര്വ്വയുഗങ്ങള്ക്കും മുന്‍പ് കലിയുഗത്തിലെ മോക്ഷം നാമസങ്കീര്ത്തനമാകുന്നു എന്ന് യഥാര്‍ത്ഥമായി നിയോഗിച്ചിരിക്കുന്നു. സൂര്യന് മാറി മാറി ഉദിക്കുന്നതുപോലെ സൃഷ്ടിക്കും, സ്ഥിതിക്കും സംഹാരത്തിനും കാര്യകാരണനായി യുഗേ യുഗേ ആദ്ധ്യാത്മികബോധം മര്ത്യശരീരമെടുത്തു അവതരിച്ചു ഉദിച്ചു പ്രകാശിച്ചു. മനുഷ്യലോകത്തിലെ അറിവുകേടും അധര്‍മ്മവും കൊണ്ട് അന്ധകാരമായിത്തീര്ന്ന കൂരിരുട്ടിനെ സത്യം കൊണ്ടും ധര്‍മ്മം കൊണ്ട് ഭസ്മീകരിച്ച് സ്വര്‍ഗമെന്ന പകലാക്കിത്തീര്‍ക്കുന്നു. സര്‍വ അവതാരങ്ങളും ഇത്രയായിട്ടുമാത്രം ഇതിലേക്ക് പ്രകാശിച്ചു. യുഗങ്ങളുടെ ഭേദഗതികള്‍കൊണ്ടു മാത്രം ചില കര്മഭേദങ്ങളെ അവരില്‍ കണ്ടിരുന്നു. എന്നാല്‍ ആദ്ധ്യാത്മിക ബോധത്തില്‍ മാറ്റുണ്ടാകുന്നതും ഉണ്ടാക്കുന്നതിനും ആദിയന്തം അസാധ്യവും അസാധ്യവസ്തുവുമാകുന്നു.
അഡ്വ. പി.കെ.വിജയപ്രസാദ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: