മഹാപ്രഭോ! പ്രാണനും പ്രാണനായ പ്രവാചകശ്രേഷഠാ! ഈശ്വരതുല്യനായ ഗുരോ! ഞാനിതാ അങ്ങയുടെ മുമ്പില്‍! ലോകത്തിലെ നശ്വരപദാര്ത്ഥങ്ങളില്നിന്നു സംതൃപ്തിയും സമാധാനവും നേടാന്‍വേണ്ടിയുള്ള എന്റെ തീവ്രമായ അദ്ധ്വാനം നിമിത്തം ക്ഷീണിച്ച്, തളര്‍ന്ന് അവശനായി ഞാന്‍ കേഴുകയാണ്. അജ്ഞതയും മിഥ്യാഭിലാഷങ്ങളുംകൊണ്ട് ഞാന്‍ പലതും തേടി, പലതും നേടി, പക്ഷേ എല്ലാം നിഷ്ഫലങ്ങളായിരിക്കയാണ്. ഞാന്‍ പണിതുയര്‍ത്തിയ സന്തുഷ്ടിയുടെ മണിമന്ദിരം, അതിന്റെ മേല്പുര കെട്ടുന്നതിനുമുന്പുതന്നെ, വീണു തകര്‍ന്നിരിക്കുകയാണ്. ഞാന്‍ ഇപ്പോള്‍ ഇതാ തളര്ന്നവശനായിരിക്കുന്നു. ഞാനിതാ അങ്ങയുടെ പാദാരവിന്ദങ്ങളില്‍ എന്നെത്തന്നെ അര്‍പ്പിക്കുന്നതിനായി വന്നിരിക്കുന്നു.
– സ്വാമി ചിന്മയാനന്ദന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: