സര്‍വ്വ മതങ്ങളുടെയും അടിസ്ഥാനം നിഷ്കളങ്കത്വവും ആദര്‍ശം നിഷ്കാമകര്മ്മവുമാകുന്നു. മതം സൃഷ്ടിലോകത്തിനപ്പുറമായി കാണപ്പെടുന്ന സല്പ്രകാശമത്രെ. തന്മൂലം സല്പ്രകശം ഈശ്വരന്റെ സ്വയംപ്രകാശമായി നിലകൊള്ളുന്നു. ഇതിനെയാണ് സൃഷ്ടിലോകങ്ങള്ക്കായി പ്രദാനം ചെയ്തുപരമജ്ഞാനം എന്നുപറയപ്പെടുന്നത്. ഇതിനെ അടിസ്ഥാനപ്പെടുത്തിയിട്ടത്രേ സര്‍വ്വവും ഈശ്വരനാണെന്നും, ഈശ്വരതത്വമെന്നും അറിയപ്പെടേണ്ടിവരുന്നത്. അറിവില്ലായ്മയെന്ന രാത്രിയും അറിവും ധര്മവുമെന്ന പകലും ഏകോപിച്ചാല്‍ അതിനെ ഒരു ദിവസം എന്നു പറയേണ്ടിവരുന്നു. രാത്രി അറിവുകേടും അധര്‍മവും പകല്‍ അറിവും ധര്‍മവും ആകുന്നു. ഈ അവസ്ഥയും ഒരേ മനുഷ്യനാല്‍ അകവുംപുറവുമായി കാണപ്പെടുന്നു. ഒരുവന് അസത്യവും അധര്‍മ്മവുമായി നിലകൊള്ളുമ്പോള്‍ അസത്യമെന്നത് അകമായും അധര്മ്മമെന്നുള്ളത് പുറമായും കാണപ്പെടുന്നു. അസത്യം ആത്മാവിനെ ബന്ധിച്ചിരുന്ന അറിവില്ലായ്മ എന്ന ഇരുട്ടും അധര്‍മ്മം ശരീരവും അതിനെ ബന്ധിച്ചുള്ള പ്രകൃത്തികളുമാകുന്നു. ഈ ഇരുട്ട് അസ്തമിച്ചാല് പിന്നീട് അതേ ആളില്‍ തന്നെ സത്യവും ധര്‍മവും ഉത്ഭവിക്കുന്നു. സത്യമെന്നത് ആത്മാവിന്റെ പ്രകാശവും ധര്‍മമെന്നത് ശരീരത്തിന്റെ സല്‍പ്രവൃത്തികളും ആകുന്നു. അങ്ങനെയാണ് ഒരു ദിവസം കൊണ്ടുള്ള മോക്ഷസിദ്ധി.
– അഡ്വ. പി.കെ.വിജയപ്രസാദ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: