ആര്‍ക്ക് വൈരാഗ്യം ഉണ്ടോ, ഭരിക്കുന്നയാളായാലും ഭരിക്കപ്പെടുന്നവനായാലും, മുതലാളിയായാലും തൊഴിലാളിയായാലും അയാള്‍ക്ക് പ്രതികരണം നിത്യജീവിതത്തിന്റെ ഭാഗമാക്കാവുന്നതേയുള്ളൂ. അത് അവരുടെ കര്ത്തവ്യപാലനത്തിന് ഒരിക്കലും തടസ്സമല്ല. കര്‍ത്തവ്യം അനുശാസിക്കുമ്പോള്‍ അയാള്‍ക്ക് കര്‍ശന നിലപാടുകള്‍ എടുക്കാം. കീഴ്ജീവനക്കാര്‍ അലസന്മാരാവുകയോ, കമ്പനിയെ വഞ്ചിക്കുകയോ ചെയ്യുന്ന സാഹചര്യങ്ങളില്‍ മേലുദ്യോഗസ്ഥന് സാഹചര്യത്തിനൊത്തുയരേണ്ടിവരും. അവര്‍ക്കെതിരെ നടപടി എടുക്കേണ്ടിവരും. ഒരു തൊഴിലാളിയുടെ ആത്മാര്‍ത്ഥയില്ലായ്മ ചോദ്യം ചെയ്യുന്നതിനര്‍ത്ഥം അയാളുടെ മനുഷ്യത്വം അല്ലെങ്കില്‍ അയാളുടെ വ്യക്തിത്വം ചോദ്യം ചെയ്യുന്നു എന്നല്ല. കാരണം ബോധതലത്തില്‍ മുതലാളിയും മാനേജരും തൊഴിലാളിയും തമ്മില്‍ ഒരു ഭേദവുമില്ല. ഒരു വ്യക്തിയോടല്ല, നാം ദേഷ്യപ്പെടുന്നത്. ആ വ്യക്തിയില്‍ അപ്പോള്‍ ഉള്ള തമോഗുണത്തെ നമ്മള് രജോഗുണം കൊണ്ട് മാറ്റാന്‍ ശ്രമിക്കുകയാണ്.
– മാതാ അമൃതാനന്ദമയീദേവി
പ്രതികരിക്കാൻ ഇവിടെ എഴുതുക: