ല്‍
ഈരാറ്റുപേട്ട: അന്തര്സംസ്ഥാനബന്ധമുള്ള മോഷ്ടാക്കര്‍ പൊലിസ് പിടിയില്‍. കേരളത്തിലും തമിഴ്നാട്ടിലുമായി ക്ഷേത്രമോഷണങ്ങളും വാഹനമോഷണങ്ങളുമടക്കം നിരവധി വന്‍കവര്‍ച്ചകള്‍ നടത്തിയിട്ടുള്ള കണ്ണൂര്‍ തളിപ്പറമ്പ് സ്വദേശി മുണ്ടക്കല്‍ ജോബി (30) കൂട്ടാളി മൂവാറ്റുപുഴ പേഴക്കാപ്പള്ളി സ്വദേശി ഉറവന്ചാലില് ബോസപ്പന് എന്നുവിളിക്കുന്ന സജീവ് (28) എന്നിവരെയാണ് ഇന്നലെ പുലര്‍ച്ചെ 3.30ഓടെ കോട്ടയം നാഗമ്പടം ബസ് സ്റ്റാന്റിനു സമീപത്തുനിന്നും പൊലിസ് പിടികൂടിയത്. ജൂണ്‍ 17 ന് രാത്രിയില്‍ ഈരാറ്റുപേട്ട ടൗണില്‍ പ്ലാമൂട്ടില്‍ ബഷീര്‍ എന്നയാളുടെ മലഞ്ചരക്ക്കട കുത്തിത്തുറന്ന് രണ്ടര ലക്ഷം രൂപ വിലമതിക്കുന്ന 29 ചാക്ക് ജാതിപത്രി മോഷ്ടിച്ചെടുത്ത കേസിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ജൂലൈ 24 ന് പുലര്‍ച്ചെ മോനിപ്പള്ളി ടൗണിനു കിണറ്റുകരയില്‍ ഷിബു എന്നയാളുടെ ഹാര്ഡ്വെയര് കട കുത്തിത്തുറന്ന് 1.25 ലക്ഷം രൂപയും രണ്ടര ലക്ഷം രൂപ വലവരുന്ന പെയിന്റ് സാമഗ്രികളും കവര്‍ന്നതും ഇവര്‍ ഇരുവരും ചേര്‍ന്നാണെന്ന് തെളിഞ്ഞിട്ടുണ്ട്.
കണ്ണൂര്‍, കോഴിക്കോട്, വയനാട് ജില്ലകളിലായി 8 മലഞ്ചരക്കുകടകളും രണ്ട് മൊബൈല്‍ ഷോപ്പുകളും രണ്ട് പെയിന്റ് കടകളും കുത്തിത്തുറന്ന് ഇവര്‍ മോഷണം നടത്തിയിട്ടുണ്ട്. റബര്‍ഷീറ്റുകളും കുരുമുളകും മൊബൈല്‍ റീച്ചാര്‍ജ്ജ് കൂപ്പണുകളും കവര്‍ന്ന ഇവര്‍ ജൂലൈ 16ന് രാത്രിയില്‍ പെരുമ്പാവൂരിനു സമീപം മണ്ണൂരില്‍ ഒരേസമയം 5 കടകള്‍ കുത്തിതുറന്ന് പണത്തിനുപുറമേ വിലകൂടിയ വസ്ത്രങ്ങളും കവര്‍ന്നു. പുലര്‍ച്ചെ 3.30ന് നെല്ലാട് എന്ന സ്ഥലത്ത് കാഞ്ഞിരത്തുംവീട്ടില്‍ വര്‍ഗ്ഗീസ് എന്നയാളുടെ വീടിന്റെ ജനലിലൂടെ തോട്ടികയറ്റി പേഴ്സും റാഡോവാച്ചും മറ്റും മോഷ്ടിച്ചു. മോഷണാവശ്യത്തിനായി ബൈക്കുള്‍ മോഷ്ടിക്കുകയും ആവശ്യത്തിനുശേഷം ഉപേക്ഷിക്കുകയുമാണ് ഇവരുടെ രീതി. ഇപ്രകാരം 6 ബൈക്കുകള്‍ ഇവര്‍ മോഷിടിച്ചിട്ടുണ്ട്. ഓരോ മോഷണത്തിനുശേഷവും തമിഴിനാട്ടിലേക്ക് കടക്കുന്ന ഇവര്‍ പൊള്ളാച്ചി, തേനി, കോയമ്പത്തൂര്‍ എന്നിവിടങ്ങളിലാണ് മോഷണവസ്തുക്കള്‍ വില്പന നടത്തുന്നത്.ജോബിക്ക് എറണാകുളം, കണ്ണൂര്‍, കാസര്‍കോഡ് ജില്ലകള്‍ക്കു പുറമേ പൊള്ളാച്ചി, സേലം എന്നിവിടങ്ങളിലും ബോസപ്പന് മൂവാറ്റുപുഴ, പെരുമ്പാവൂര്‍, തൊടുപുഴ എന്നിവിടങ്ങളിലും മോഷണകേസുകള്‍ നിലവിലുണ്ട്. കാസര്‍കോഡ് നിന്നും വിഗ്രഹമോഷണകേസില് അറസ്റ്റ് ചെയ്യപ്പെട്ട് എത്തിയ ജോബിയും മൂവാറ്റുപുഴയില്‍നിന്നും ബവനഭേദനകേസുകലില്പ്പെട്ടെത്തിയ ബോസപ്പനു വിയൂര്‍ ജയിലില്‍ ഒരുമിച്ചു കഴിയുമ്പോഴാണ് ഇവര്‍ സൗഹൃദത്തിലാകുന്നത്.
ജില്ലയില്‍ മോഷണകേസുകള്‍ അന്വേഷിക്കുന്നതിനുവേണ്ടി ജില്ലാ പൊലിസ് മേധാവി എം.പി. ദിനേഷ് രൂപീകരിച്ച പ്രത്യേകാന്വേഷണ സംഘമാണ് പ്രതികളെ വലയിലാക്കിയത്. പാലാ ഡിവൈഎസ്പി ബിജു കെ. സ്റ്റീഫന്റെ നേതൃത്വത്തില്‍ ഈരാറ്റുപേട്ട സി.ഐ. ബാബു സെബാസ്റ്റ്യന്‍ ഷാഡോ പൊലിസ് അംഗങ്ങളാട എസ്ഐ കെ.എസ്. സോമന്, സീനിയര്‍ സിവില്‍ പൊലിസ് ഓഫീസര്‍ തോമസ് സേവ്യര്‍, സിപിഒ എം.പി. രാദാകൃഷ്ണന്‍, കബീര്‍ എന്നിലരുടെ നേതൃത്വത്തിലാണ് അറസ്റ്റ്. മോഷണസംഘത്തില്‍ കൂടുതല്‍പേരുണ്ടെന്നാണ് പൊലിസ് നിഗമനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: