കോട്ടയം: ലക്ഷങ്ങള്‍ വിലമതിക്കുന്ന മയക്കുമരുന്നുമായി യുവാവ് പിടിയില്‍. കങ്ങഴ മടുക്കയ്ക്കല്‍ വിപിന്‍ ചാക്കോ (24)യെയാണ് ആറ് ബോക്സുകളിലെ ആംപ്യൂളുകളടക്കം ഇന്നലെ വെസ്റ്റ് പൊലീസ് പിടികൂടിയത്. കോട്ടയത്തെ പ്രമുഖ കോളേജിലെ വിദ്യാര്‍ത്ഥികള്‍ക്ക് വില്‍പ്പനയ്ക്കായി എത്തിച്ച ആമ്പ്യൂളകളാണ് ഷാഡൊപൊലീസിന്റെ നേതൃത്വത്തില്‍ പിടികൂടിയത്. ചങ്ങനാശ്ശേരിയിലെ പ്രമുഖ സ്കൂളില്‍ ഹയര്‍സെക്കന്‍ഡറി വിദ്യാഭ്യാസം തുടങ്ങിയ കാലത്ത് സഹവാസികളുടെയും റുംമേറ്റിന്റെയും നേതൃത്വത്തിലാണ് വിപിന്‍ ലഹരി ആസ്വദിച്ച് തുടങ്ങിയത്. എറണാകുളത്തെ സ്വകാര്യ കോളേജിലേക്ക് ബിബിഎ പഠനത്തിന് ചേര്‍ന്നപ്പോഴാണ് വില്‍പ്പന തുടങ്ങിയെതെന്ന് ഇയാള്‍ കുറ്റസമ്മതം നടത്തിയിട്ടുണ്ട്. ബിബിഎ പഠനകാലത്ത് സ്വകാര്യ ഫിനാന്‍സ് സ്ഥാപനത്തില്‍ ജോലി ചെയ്ത രൂപ കൊണ്ടാണ് ഇയാള്‍ മയക്കമരുന്ന് ചില്ലറ വില്‍പ്പന തുടങ്ങിയത്. ഇതിന് വഴി തെളിച്ചതാകട്ടെ കോട്ടയത്തെ ചില്ലറക്കച്ചവടക്കാരായ ഏറ്റുമാനൂര്‍ നാല്‍പ്പാത്തിമല സ്വദേശി ജോമോന്, ചങ്ങനാശ്ശേരി സ്വദേശി ബിനോ, തലയോലപ്പറമ്പ് സ്വദേശി റോയി തുടങ്ങിയ ചില്ലറക്കച്ചവടക്കാരുടെ പക്കല്‍ നിന്നുമായിരുന്നു വിപിന്‍ ആമ്പ്യൂളുകള്‍ സ്വന്തമാക്കിയിരുന്നത്. പിന്നീട് ഇവരുടെ വിശ്വസ്തനായതോടെ വിപിന്‍ നേരിട്ട് ആവശ്യക്കാര്‍ക്ക് സാധനം എത്തിച്ചു തുടങ്ങുകയും പെട്ടന്ന് പണമുണ്ടാക്കാന്‍ മൊത്തവ്യാപാരം ആരംഭിക്കുകയും ചെയ്യുകയായിരുന്നുവെന്ന് പൊലീസിനോട് പറഞ്ഞു. അന്യസംസ്ഥാന തൊഴിലാളികളും വിദ്യാര്‍ത്ഥികളെയും കേന്ദ്രീകരിച്ചായിരുന്നു വിപിന്‍ വില്‍പ്പന നടത്തിയിരുന്നതെന്ന് പൊലീസിനോട് സമ്മതിച്ചു. കോട്ടയം ഡിവൈഎസ്പി വി.അജിത്തിന്റെ നേതൃത്വത്തില്‍ വെസ്റ്റ് സിഐ എ.ജെ.തോമസ്, എസ്ഐ അനൂപ് ജോസ്, എഎസ്ഐ ജേക്കബ് സ്കറിയ, സി.പി.ഒ ഹരിദാസ്, മാത്യു, ഷാഡൊ പൊലീസുകാരായ എഎസ്ഐ ഡി.സി വര്‍ഗ്ഗീസ്, പി.എന്‍.മനോജ്, ഐ.സജികുമാര്‍ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് ഇയാളെ പിടികൂടിയത്. ഇന്ന് കോടതിയില്‍ ഹാജരാക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: