അലിഗര്‍: അലിഗര്‍ മുസ്ലിം സര്‍വകലാശാല ഭരണസമിതി മുസ്ലിം പെണ്‍കുട്ടികള്‍ക്ക് ഏര്‍പ്പെടുത്തിയ പെരുമാറ്റച്ചട്ടം പിന്‍വലിച്ചു. കഴിഞ്ഞ ദിവസം ഹോസ്റ്റല്‍ പെണ്‍കുട്ടികള്‍ക്ക് ഏര്‍പ്പെടുത്തിയ കര്‍ക്കശമായ നിയമം രാജ്യത്തിന്റെ ഇതര ഭാഗത്തുനിന്നും ഉണ്ടായ ശക്തമായ എതിര്‍പ്പിനെ തുടര്‍ന്ന് എടുത്തുമാറ്റുകയായിരുന്നു. ഹോസ്റ്റല്‍ വിദ്യാര്‍ത്ഥിനികള്‍ പുറത്തിറങ്ങുമ്പോള്‍ സര്‍വകലാശാല അധികൃതര്‍ നിഷ്കര്‍ഷിക്കുന്ന വസ്ത്രം മാത്രമേ ഉപയോഗിക്കാവു തുടങ്ങിയ നിരവധി നിര്‍ദ്ദേശങ്ങളാണ് പെരുമാറ്റച്ചട്ടത്തില്‍ ഉള്‍പ്പെടുത്തിയിരുന്നത്. ഒരു ദിവസത്തെ ആയുസ് മാത്രമെ ഈ നിയമത്തിനുണ്ടായിരുന്നുള്ളു.
അലിഗര്‍ മുസ്ലിം സര്‍വകലാശാലയില്‍ പഠിക്കുന്ന കാലയളവില്‍ കഠിന തടവിനു ശിക്ഷിക്കപ്പെട്ടവരെ പോലെ വിദ്യാര്‍ത്ഥിനികള്‍ കഴിച്ചുകൂട്ടണമെന്ന ചിന്താഗതിയോടെയാണ് നിയമം നടപ്പിലാക്കാന്‍ സര്‍വകലാശാല അധികൃതര്‍ തുനിഞ്ഞതെന്ന് വ്യക്തം. ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നത് നിരോധിക്കുകയും ജീന്‍സും ടീഷര്‍ട്ടും ധരിക്കുന്നത് വിലക്കുകയും ചെയ്തിരുന്നു. സാല്‍വാര്‍ കമ്മീസും ദുപ്പട്ടയും മാത്രമെ ധരിക്കാവു. പ്രധാന ലൈബ്രറിയായ മൗലാനാ ആസാദ് ലൈബ്രറിയില്‍ പെണ്‍കുട്ടികള്‍ക്ക് പ്രവേശനം നിഷേധിക്കുകയും ചെയ്തു. പെരുമാറ്റച്ചട്ടം ലംഘിക്കുകയാണെങ്കില്‍ 500 രൂപ പിഴയീടാക്കുകയും ചെയ്യും.
ഇന്റര്‍നെറ്റ് യുഗത്തില്‍ ജീവിക്കുന്ന തലമുറയിലെ മുസ്ലീം പെണ്‍കുട്ടികള്‍ പുതിയ സാങ്കേതികത ഉപയോഗപ്പെടുത്തേണ്ടെന്ന താലിബാനിസം നയമാണ് പിന്തുടരുന്നതെന്ന് ആക്ഷേപമുയര്‍ന്നിട്ടുണ്ട്. പ്രശസ്തമായ ഒരു സര്‍വകലാശാലയെ ജമാ അത്തെ ഇസ്ലാമി മദ്രസയാക്കാനാണ് വൈസ് ചാന്‍സലര്‍ ജനറല്‍ സമീറുദ്ദിന് ഷാ ശ്രമിക്കുന്നതെന്ന് പ്രതിഷേധക്കാര്‍ ആരോപിച്ചു. കോളേജ് ഹോസ്റ്റലില്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നതിനാണ് വിലക്ക് ആദ്യം നടപ്പിലാക്കിയത്.
ഒരു മൊബെയില്‍ മാത്രമേ ഉപയോഗിക്കാവു അതിലും നിയന്ത്രണമുണ്ടായിരിക്കും. ഭക്ഷണം ഹോസ്റ്റലില്‍നിന്നു മാത്രമെ കഴിക്കാനാവുമായിരുന്നുള്ളു. ഭക്ഷണം പുറത്തുപോയി കഴിക്കാനോ ഹോസ്റ്റലിനുള്ളില്‍ കൊണ്ടു വരാനോ അനുവാദമില്ലായിരുന്നു. ഞായറാഴ്ച കുട്ടികള്‍ പുറത്തുപോകുന്നതിനും വിലക്കുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: