ന്യൂദല്‍ഹി: പ്രത്യേക തെലുങ്കാന സംസ്ഥാനം രൂപീകരിക്കാനുള്ള ഏകദേശ ധാരണയില്‍ കോണ്‍ഗ്രസ് എത്തിച്ചേര്ന്നിരിക്കെ, ആന്ധ്രാപ്രദേശിനെ വിഭജിക്കരുതെന്ന് ആവശ്യപ്പെട്ട് നാലു കേന്ദ്രമന്ത്രിമാരും എം.പിമാരും പ്രധാനമന്ത്രി മന്മോഹന് സിംഗിനെ കണ്ടു. ആന്ധ്രയിലും രായലസീമയില്‍ നിന്നുമുള്ള എം.പിമാരാണ് പ്രധാനമന്ത്രിയെ കണ്ടത്.
കേന്ദ്രമന്ത്രിമാരായ പള്ളം രാജു, കെ.എസ്.റാവു, ചിരഞ്ജീവി, ഡി.പുരന്ദരേശ്വരി, എംപിമാരായ ബാപിരാജു, അനന്തരാമ റെഡ്ഡി എന്നിവരടങ്ങുന്ന സംഘമാണ് ആന്ധ്രാപ്രദേശിനെ മുറിക്കരുതെന്ന് മന്മോഹന് സിംഗിനോട് അഭ്യര്‍ത്ഥിച്ചത്.
വെള്ളിയാഴ്ച ചേര്‍ന്ന കോണ്‍ഗ്രസ് കോര്‍കമ്മിറ്റി യോഗത്തിലാണ് തെലുങ്കാന സംസ്ഥാനം രൂപീകരിക്കാന്‍ അനൗപചാരികമായി തീരുമാനം കൈക്കൊണ്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: