അലിഗഡ്: അലിഗഡ് മുസ്ലിം സര്‍വകലാശാലയിലെ വിചിത്ര നിയമങ്ങള്‍ പിന്‍വലിക്കാന്‍ ഉത്തരവ്. അലീഗഡ് കോളജില്‍ പെണ്‍കുട്ടികള്‍ക്ക് കര്‍ശനമായ പെരുമാറ്റച്ചട്ടം കൊണ്ടുവരാനുള്ള ഉത്തരവിനെ ശക്തമായ എതിര്‍പ്പിനെത്തുടര്‍ന്നാണ് പിന്‍വലിച്ചു.
വിദ്യാര്‍ത്ഥിനികള്‍ക്ക് ഇന്റര്‍നെറ്റ് നിരോധിക്കുകയും അവര്‍ ജീന്‍സും ടീഷര്‍ട്ടും ധരിക്കുന്നത് വിലക്കുകയും ചെയ്തിരുന്നു. ധരിക്കേണ്ടിയിരുന്നത് സാല്‍വാര്‍ കമ്മീസും ദുപ്പട്ടയും മാത്രം.പ്രധാന ലൈബ്രറിയായ മൗലാനാ ആസാദ് ലൈബ്രറിയില്‍ പെണ്‍കുട്ടികള്‍ക്ക് പ്രവേശനം നിഷേധിച്ചതും പിന്‍വലിച്ചു. പെരുമാറ്റച്ചട്ടം ലംഘിക്കുകയാണെങ്കില്‍ 500 രൂപ പിഴയൊടുക്കണമായിരുന്നു.
കോളജ് ഹോസ്റ്റലില്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നതാണ് വിലക്കിയത്. ഒരു മൊബൈല്‍ മാത്രം ഉപയോഗിക്കാം എന്നുമുള്ള വിചിത്രമായ നിര്‍ദ്ദേശമുണ്ടായിരുന്നു. ഭക്ഷണം ഹോസ്റ്റലില്‍നിന്നു മാത്രമെ കഴിക്കാനാവുമായിരുന്നുള്ളു.
ഞായറാഴ്ച കുട്ടികള്‍ പുറത്തുപോകുന്നത് വിലക്കിയിരുന്നു. സര്‍വകലാശാലയ്ക്കകത്തു നിന്നുകൊണ്ട് പ്രതിഷേധിക്കാന്‍ പെണ്‍കുട്ടികള്‍ തയാറല്ലെങ്കിലും പുറത്ത് പ്രതിഷേധമുയര്‍ന്നിരുന്നു. പ്രശസ്തമായ ഒരു സര്‍വകലാശാലയെ ജമാ അത്തെ ഇസ്ലാമി മദ്രസയാക്കാനാണ് വൈസ് ചാന്‍സലര്‍ ജനറല്‍ സമീറുദ്ദിന് ഷാ ശ്രമിക്കുന്നതെന്ന് പ്രക്ഷോഭകര്‍ ആരോപിച്ചു.
തന്നെ കാണാന്‍ വരുന്ന ആണ്‍കുട്ടികള്‍ ഷെര്‍വാണി ധരിക്കണമെന്ന് കഴിഞ്ഞ ഏപ്രിലില്‍ വൈസ് ചാന്‍സലര്‍ ഉത്തരവിറക്കിയിരുന്നു സര്‍വ്വകലാശാലയുടെ നടപടി വലിയ തോതില്‍ വിമര്‍ശനം ക്ഷണിച്ചുവരുത്തുകയും വിവാദമാകുകയും ചെയ്തതോടെയാണ് പി.ആര്.ഒ വിവാദ ഉത്തരവിന് വിശദീകരണവുമായി രംഗത്തെത്തിയത്.
ഹോസ്റ്റലുകളുടെ ചുമതലയുള്ള ഡോക്ടര്‍ ഗസാല പര്വ്വിന് ആണ് ഈ നിര്‍ദ്ദേശം നല്‍കിയതെന്നും ഇത് സര്‍വ്വകലാശാല പുറപ്പെടുവിച്ച ഉത്തരവല്ലെന്നുമാണ് വിശദീകരണം. വിവാദ ഉത്തരവ് പിന്‍വലിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും പി ആര് ഓ ഡോക്ടര്‍ റാഹത്ത് അബ്റാര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: