സര്‍വലോകവും കാലവശമാണ്; എല്ലാം നശിക്കുന്നു. നമ്മുടെ പുരോഗതിയും നമ്മുടെ അഭിമാനവും നമ്മുടെ പരിഷ്കാരവും നമ്മുടെ ആഡംബരങ്ങളും നമ്മുടെ സമ്പത്തും നമ്മുടെ ജ്ഞാനവും എല്ലാം അതില്‍ അസ്തമിക്കുന്നു – മരണത്തില്‍; അതൊന്നേ നമുക്ക് തീര്ച്ചയായുള്ളൂ. നഗരങ്ങള്‍ ഉണ്ടാകുന്നു; നശിക്കുന്നു സാമ്രാജ്യങ്ങള്‍ തലപൊന്തിക്കുന്നു, തകര്‍ന്നുവീഴുന്നു; ഗ്രഹഗോളങ്ങള് ഉദിക്കുന്നു, പൊട്ടിത്തകര്‍ന്നു തവിടുപൊടിയായി.
ഇതരഗ്രഹങ്ങളുടെ വായുമണ്ഡലങ്ങളില് അങ്ങിങ്ങ് പാറുന്നു. ഇങ്ങനെ അനാദികാലംമുതല്‍ നടന്നുവരുന്നു. എല്ലാത്തിന്റെയും അന്ത്യം നാശം. ജീവിതത്തിന്റെ, സൗന്ദര്യത്തിന്റെ, ധനത്തിന്റെ, ബലത്തിന്റെ, പുണ്യത്തിന്റെ എല്ലാം അന്ത്യം നാശംതന്നെ. മഹര്‍ഷിമാര്‍ മരിക്കുന്നു, മഹാപാപികളും മരിക്കുന്നു; അരചന് മരിക്കുന്നു, യാചകനും മരിക്കുന്നു, എല്ലാവരും മൃത്യുവിലേക്കെത്തുന്നു. എന്നിട്ടും ജീവിതാസക്തി ബലവത്തായിരിക്കുന്നു.
എന്തുകൊണ്ടാണെന്ന് നമുക്കറിഞ്ഞുകൂട. എങ്ങനെയോ നാം ജീവിതത്തെ മുറുകെപ്പിടിക്കുന്നു; അത് കൈവിടുവാന്‍ നമുക്ക് കഴിയുന്നില്ല. അത് മായയാകുന്നു.
– സ്വാമി വിവേകാനന്ദന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: