കോട്ടയം: അതിരമ്പുഴ, ഏറ്റുമാനൂര്‍ എന്നിവിടങ്ങളില്‍ രണ്ട് കോളറ കേസുകള്‍ കണ്ടെത്തിയ സാഹചര്യത്തില്‍ പൊതുജനങ്ങള്‍ ഭക്ഷണ, ജലശുചിത്വം പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എന്‍.എം. ഐഷാബായി അറിയിച്ചു. തിളപ്പിച്ചാറിയ വെള്ളം മാത്രമേ കുടിക്കാവൂ. തട്ടുകടകള്‍ ഉള്‍പ്പെടെയുള്ള ഭക്ഷണശാലകള്‍ കുടിവെള്ളം തിളപ്പിച്ചുമാത്രം വിതരണം ചെയ്യാന്‍ ശ്രദ്ധിക്കണം. ഭക്ഷണശാലകളിലെ കുടിവെള്ളസ്രോതസുകള്‍ എല്ലാ ആഴ്ചയും ശാസ്ത്രീയമായി ക്ലോറിനേറ്റ് ചെയ്യണം. ഭക്ഷണസാധനങ്ങള്‍ പ്രാണികള്‍ കടക്കാതെ അടച്ചുസൂക്ഷിക്കണം. തണുത്തതും പഴകിയതുമായ ഭക്ഷണസാധനങ്ങള്‍ വിതരണം ചെയ്യുന്നതും കഴിക്കുന്നതും ഒഴിവാക്കണം. ഭക്ഷണം കഴിക്കുന്നതിനു മുന്‍പും മലവിസര്‍ജ്ജനത്തിനുശേഷവും കൈകള്‍ സോപ്പ് ഉപയോഗിച്ച് വൃത്തിയായി കഴുകണം. തുറസായ സ്ഥലത്തെ മലവിസര്‍ജ്ജനം നിര്‍ബന്ധമായും ഒഴിവാക്കണം. ചപ്പുചവറുകള്‍ വീടിന്റെ പരിസരത്തും പൊതുസ്ഥലത്തും വലിച്ചെറിയരുത്. വയറിളക്കം പിടിപെട്ടാല്‍ വീട്ടില്‍ത്തന്നെ തയ്യാറാക്കുന്ന ഉപ്പിട്ട കഞ്ഞിവെള്ളം പോലുള്ള പാനീയങ്ങളോ ഒ.ആര്.എസ് ലായനിയോ കുടിക്കണം. കഴിവതും നേരത്തേ വിദഗ്ദ്ധ ചികിത്സ തേടണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: