ന്യൂദല്‍ഹി: ജര്‍മ്മനിയിലെ ഇന്ത്യന്‍ അംബാസിഡര്‍ സുജാത സിങ് പുതിയ വിദേശകാര്യ സെക്രട്ടറിയാകും. ജൂലൈ 31ന് സര്‍വ്വീസില്‍ നിന്നും വിരമിക്കുന്ന രഞ്ജന്‍ മത്തായിക്കു പകരമായാണ് സുജാത സിങ് വിദേശകാര്യസെക്രട്ടറി സ്ഥാനത്തേക്കെത്തുന്നത്. സുജാത സിങ്ങിന്റെ നിയമനത്തിന് പ്രധാനമന്ത്രിയുടെ ഓഫിസ് അനുമതി നല്‍കിയിട്ടുണ്ട്.
വിദേശകാര്യ വകുപ്പിലെ ഏറ്റവും സീനിയറായ 59കാരിയായ ഇവര്‍ 1976 ബാച്ച് ഐഎഫ്എസ് ഉദ്യോഗസ്ഥയാണ്. മുന്‍ ഗവര്‍ണറും ഇന്റലിജന്‍സ് ബ്യൂറോ മേധാവിയുമായിരുന്ന ടി.വി. രാജേശ്വറിന്റെ മകളാണ് സുജാത സിങ്.
ചൈനയിലെ ഇന്ത്യന്‍ അമ്പാസഡര്‍ എസ് ജയ്ശങ്കര്, ബ്രിട്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ ജമിനി ഭഗവതി, വിദേശകാര്യ മന്ത്രാലയത്തിലെ വാണിജ്യ വിഭാഗം സെക്രട്ടറി രഞ്ജന്‍ ചക്രവര്‍ത്തി എന്നിവരുടെ പേരുകളും പരിഗണിക്കപ്പെട്ടിരുന്നു. എസ്.ജയ്ശങ്കറിനെ പുതിയ വിദേശകാര്യ സെക്രട്ടറിയാക്കണമെന്ന് പ്രധാനമന്ത്രി മന്മോഹന്സിങ്ങ് താല്പര്യപ്പെട്ടെങ്കിലും സുജാത സിങ്ങിനെത്തന്നെ വിദേശകാര്യ സെക്രട്ടറിയാക്കണമെന്ന് കോണ്‍ഗ്രസ് കടുംപിടുത്തം പിടിക്കുകയായിരുന്നു. ചോകില അയ്യര്‍, നിരുപമ റാവു എന്നിവര്‍ക്കു ശേഷം വിദേശകാര്യസെക്രട്ടറി പദവിയിലെത്തുന്ന വനിതയാണ് സുജാത സിങ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: