വേലൂര്‍: തമിഴ്നാട് ഹിന്ദുമുന്നണി സംസ്ഥാന സെക്രട്ടറി എസ്.വെള്ളായിയപ്പനെ ഒരു സംഘം ഭീകരവാദികള്‍ വെട്ടിക്കൊലപ്പെടുത്തി. വേലൂരിലെ ക്ഷേത്രത്തില്‍ നിന്നും ഹിന്ദുമുന്നണിയുടെ കാര്യാലയത്തിലേക്ക് മടങ്ങും വഴി ആളൊഴിഞ്ഞ സ്ഥലത്തു വച്ചായിരുന്നു ആക്രമണം. തെങ്കാശി സ്വദേശിയായ വെള്ളായിയപ്പന് 20 വര്‍ഷത്തിലേറെയായി ഹിന്ദുമുന്നണിയുടെ പ്രചാരകനായിരുന്നു. ലൗ ജിഹാദിനെതിരെ നടത്തുന്ന പ്രവര്‍ത്തനങ്ങളില്‍ വെള്ളായിയപ്പന് സജീവമായിരുന്നു. ഇതിനെതിരെ വിവിധ ഭാഗങ്ങളില്‍ നിന്നും ഭീഷണി ഉയര്‍ന്നിരുന്നു.
ഇന്നലെ ഉച്ചതിരിഞ്ഞ് മൂന്നുമണിയോടെയായിരുന്നു ആക്രമണം . മൃതശരീരം വേലൂര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍. പ്രദേശത്തെ പ്രമുഖ ക്ഷേത്രമായ ജലകണ്ഠേശ്വര ക്ഷേത്രം സംസ്ഥാന സര്‍ക്കാരിന്റെ കീഴിലുള്ള ഹിന്ദു റിലീജിയസ് ആന്റ് ചാരിറ്റബിള്‍ എന്‍ഡോവ്മെന്റ് ബോര്‍ഡ് ഏറ്റെടുക്കുന്നതിനെതിരെ വെള്ളായിയപ്പന് രംഗത്തുവന്നത് വലിയ വാര്‍ത്തയായിരുന്നു.
നാലു നൂറ്റാണ്ടു പഴക്കമുള്ള ഈ ക്ഷേത്രത്തില്‍ ഏറെ നാളായി വിഗ്രഹം ഇല്ലാഞ്ഞതിനെ തുടര്‍ന്ന് ആരാധന മുടങ്ങിക്കിടക്കുകയായിരുന്നു. 1981-ല്‍ ശിവലിംഗ പ്രതിഷ്ഠ നടത്തുമ്പോള്‍ പ്രാദേശിക ഭരണസമിതിക്ക് ചില ഇസ്ലാമിക സംഘടനകളില്‍നിന്ന് വമ്പിച്ച എതിര്‍പ്പുകള്‍ നേരിട്ടിരുന്നു. പ്രശസ്തമായ ക്ഷേത്രവരുമാനത്തിലെ വന്‍ വര്‍ദ്ധന കണ്ടാണ് ക്ഷേത്രം ഏറ്റെടുക്കാന്‍ ബോര്‍ഡ് മുന്നോട്ടു വന്നത്. ഇതിനെതിരെ നടന്ന പ്രതിഷേധ പരിപാടികളിലും വെള്ളായിയപ്പന് മുന്‍ നിരയിലുണ്ടായിരുന്നു. കൊലപാതകത്തെ തുടര്‍ന്ന് സ്ഥലത്ത് സംഘര്‍ഷാവസ്ഥയുണ്ട്. പോലീസ് കനത്ത ജാഗ്രത പുലര്‍ത്തുന്നണ്ട്.
തമിഴ്നാട് ഹിന്ദുമുന്നണി നേതാവ് വെള്ളായിഅപ്പന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് കേരളത്തില്‍ ഇന്ന് സംസ്ഥാന വ്യാപകമായി കരിദിനമാചരിക്കാനും വൈകിട്ട് പ്രതിഷേധപ്രകടനം നടത്താനും ഹിന്ദുഐക്യവേദി സംസ്ഥാന സംഘടനാ സെക്രട്ടറി കെ.പി.ഹരിദാസ് ആഹ്വാനം ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: