ന്യൂദല്‍ഹി: കനത്ത പ്രളയം നാശം വിതച്ച ഉത്തരാഖണ്ഡില്‍ രക്ഷാപ്രവര്‍ത്തനം ശരിയായ രീതിയില്‍ നടത്തുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്ന് ലോക്സഭാ പ്രതിപക്ഷ നേതാവും ബി.ജെ.പി നേതാവുമായ സുഷമാസ്വരാജ് പറഞ്ഞു. ഈ സാഹചര്യത്തില്‍ ഉത്തരാഖണ്ഡിലെ വിജയ് ബഹുഗുണ സര്‍ക്കാരിനെ പിരിച്ചു വിടണമെന്നും അവര്‍ ആവശ്യപ്പെട്ടു.
സഹായങ്ങള്‍ അനുവദിക്കുന്നതില്‍ കേന്ദ്രസര്‍ക്കാരിനും വീഴ്ച പറ്റിയിട്ടുണ്ട്. നേതാക്കള്‍ ഉത്തരാഖണ്ഡില്‍ പോയാല്‍ രക്ഷാപ്രവര്‍ത്തനത്തെ ബാധിക്കുമെന്ന ആഭ്യന്തര മന്ത്രി സുശീല്‍കുമാര്‍ ഷിന്‍ഡെയുടെ നിര്‍ദേശം മാനിച്ചാണ് ബി.ജെ.പിയിലെ നേതാക്കള്‍ ഉത്തരാഖണ്ഡിലേയ്ക്ക് പോകാതിരുന്നത്. ദുരന്തത്തിന്റെ ആഴം ആഭ്യന്തര മന്ത്രി തിരിച്ചറിഞ്ഞത് താന്‍ ഫോണില്‍ വിളിച്ച് അറിയിച്ചപ്പോഴാണെന്നും സുഷമാ സ്വരാജ് പറഞ്ഞു.
ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡി ഉത്തരാഖണ്ഡ് സന്ദര്‍ശിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: