ഡെറാഡൂണ്‍:പ്രളയം നാശം വിതച്ച ഉത്തരാഖണ്ഡിലെ കേദാര്‍നാഥില്‍ മരിച്ചവരുടെ മൃതദേഹങ്ങള്‍ കൂട്ടത്തോടെ സംസ്കരിക്കാന്‍ അധികൃതര്‍ ഒരുങ്ങുന്നു. ഇതിനായി 50ടണോളം വിറകുകള്‍ വിട്ടു നല്‍കണമെന്ന് അധികൃതര്‍ വനംവകുപ്പിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
കൂടാതെ കാന്‍ നിറയെ നെയ്യും മറ്റും അധികൃതര്‍ ഒരുക്കിയിട്ടുണ്ട്. മൃതദേഹങ്ങള്‍ അഴുകി തുടങ്ങിയതുകൊണ്ടാണ് അധികൃതര്‍ ഇത്തരത്തിലൊരു സമീപനം സ്വീകരിച്ചത്. കേദാര്‍നാഥ് ക്ഷേത്രത്തിന് സമീപമുള്ള നഗരത്തില്‍ കൂട്ടച്ചിത ഒരുക്കാനാണ് നിശ്ചയിച്ചിരിക്കുന്നത്.
പ്രളയത്തെ തുടര്‍ന്ന് കേദാര്‍നാഥിന്റെ സമീപ പ്രദേശങ്ങള്‍ ഒലിച്ചു പോയെങ്കിലും ക്ഷേത്രത്തിന് യാതൊരു കേടുപാടും സംഭവിച്ചിരുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: