ന്യൂദല്‍ഹി: ഭക്ഷ്യസുരക്ഷാ ബില്ലിനെ അനുകൂലിക്കുമെന്ന് കേന്ദ്ര കൃഷിമന്ത്രി ശരത് പവാര്‍ യു.പി.എ നേതൃത്വത്തെ അറിയിച്ചു. പവാറിന്റെ എതിര്‍പ്പ് മൂലമാണ് കഴിഞ്ഞ മന്ത്രിസഭായോഗം ബില്ല് പരിഗണിക്കാത്തത്.
എതിര്‍പ്പ് ഉപേക്ഷിച്ച് ഇന്നാണ് തന്റെ സമ്മതം പവാര്‍ യു.പി.എ നേതൃത്വത്തെ അറിയിച്ചത്. ഈ സാഹചര്യത്തില്‍ ഒര്‍ഡിനന്‍സ് പുറപ്പെടുവിക്കാന്‍ മന്ത്രിസഭായോഗം രാഷ്ട്രപതിയോട് അഭ്യര്‍ഥിക്കാനാണ് സാധ്യത. ബില്ല് വ്യാഴാഴ്ച ചേരുന്ന കേന്ദ്രമന്ത്രിസഭായോഗം പരിഗണിക്കും. സഖ്യകക്ഷികളുടെ അനുമതി കിട്ടിയ ശേഷമാണ് ബില്ല് മന്ത്രിസഭായോഗത്തിന്റെ അജണ്ടയില്‍ ഉള്‍പ്പെടുത്തിയത്.
പവാറിന്റെ എതിര്‍പ്പിനെ തുടര്‍ന്ന് ബില്ലിന്മേല് സമവായം ഉണ്ടാക്കാന്‍ ഭക്ഷ്യ മന്ത്രി കെ.വി തോമസ്, ശരത് പവാര്‍, ആര്.എല്‍.ഡി നേതാവ് അജിത് സിംഗ്, നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഫറൂഖ് അബ്ദുള്ള എന്നിവരുമായി സംസാരിച്ചിരുന്നു.
ഓര്‍ഡിനന്‍സിന് പകരമുള്ള ബില്ല് വര്‍ഷകാല സമ്മേളനത്തില്‍ സര്‍ക്കാര്‍ കൊണ്ടു വരും. ഇപ്പോള്‍ ഓര്‍ഡിനന്‍സ് കൊണ്ടുവന്നാല്‍ ഭക്ഷ്യധാന്യ വിതരണത്തിനുള്ള നടപടികള്‍ അടുത്ത ആറു മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കാന്‍ കഴിയും. ജനുവരി, ഫെബ്രുവരി മാസങ്ങളില്‍ ഭാഗികമായെങ്കില് ഭക്ഷ്യധാന്യ വിതരണം തുടങ്ങാനാവും. ഏപ്രില്‍, മെയ് മാസങ്ങളില്‍ നടക്കുന്ന തെരഞ്ഞെടുപ്പില്‍ ഇത് ഗുണം ചെയ്യുമെന്ന് കോണ്‍ഗ്രസ് കരുതുന്നു.
അതേസമയം ഓര്‍ഡിനന്‍സ് കൊണ്ടു വരുന്നതിനോട് യോജിപ്പില്ലെന്ന് സര്‍ക്കാരിനെ പിന്തുണയ്ക്കുന്ന സമാജ്വദി പാര്‍ട്ടി അറിയിച്ചു. സര്‍ക്കാരിനെ നിലനിര്‍ത്തുന്നതാണോ ഓര്ഡിനന്സാണോ പ്രധാനമെന്ന് യു.പി.എ ആലോചിക്കണെമെന്ന് സമാജ്വാദി പാര്‍ട്ടി നേതാവ് നരേഷ് അഗര്‍വാള്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: