കോട്ടയം: ഈരാറ്റുപേട്ടയില്‍ വീണ്ടും കഞ്ചാവ് വേട്ട. ആറു ലക്ഷത്തിലധികം രൂപ വിലവരുന്ന മുന്തിയ ഇനം നാലുകിലോ കഞ്ചാവ് സഹിതം തമിഴ്നാട് സ്വദേശിയെ പിടികൂടി. ഇന്നലെ പുലര്‍ച്ചെ 5.30ന് പാലാ ഡിവൈഎസ്പി ബിജു കെ.സ്റ്റീഫനും സംഘവും ചേര്‍ന്ന് ഈരാറ്റുപേട്ട കെഎസ്ആര്‍ടിസി സ്റ്റാന്റില്‍ നിന്നാണ് ഇയാളെ പിടികൂടിയത്. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
തമിഴ്നാട് കമ്പം സ്വദേശി പൊന്നന് പടുകയിലെ പഞ്ചായത്തിലെ മുന്‍ മെമ്പറായ ആണ്ടവന് (45) ആണ് പിടിയിലായത്. ഇയാള്‍ സ്ഥിരം കഞ്ചാവ് എത്തിക്കുന്ന ആളാണെന്ന് പറയപ്പെടുന്നു. കിലോ കണക്കിന് കഞ്ചാവുമായി കമ്പത്തുനിന്നും ഒരാള്‍ കെഎസ്ആര്‍ടിസി ബസില്‍ കയറിയിട്ടുണ്ടെന്ന സന്ദേശ തുടര്‍ന്ന് ഷാഡോ പൊലീസ് ബസിനെ പിന്തുടര്ന്ന് ബസ് ഈരാറ്റുപേട്ട സ്റ്റാന്റില്‍ എത്തിയതോടെ പിടികൂടുകയായിരുന്നു. ഇയാളുടെ കൈവശം നാലു കിലോ കഞ്ചാവ് ഉണ്ടായിരുന്നു.
ഇതിന് ആറു ലക്ഷത്തിലധികം രൂപ വിലവരുമെന്ന് പൊലീസ് വ്യക്തമാക്കി. ചെറുപൊതികളാക്കി വില്ക്കുമ്പോള് പന്ത്രണ്ട് ലക്ഷത്തോളം രൂപ ലഭിക്കും. മലയോര മേഖലയില്‍ കഞ്ചാവ് എത്തുന്നുണ്ടെന്ന വിവരത്തെ തുടര്‍ന്ന് പൊലീസ് നിരീക്ഷണം ശക്തമാക്കിയിരുന്നു. കഴിഞ്ഞദിവസം പാലായില്‍ കഞ്ചാവ് പിടിച്ചിരുന്നു.
പൊലീസ് പിടികൂടിയ ആണ്ടവന് സ്ഥിരമായി കഞ്ചാവ് തമിഴ്നാട്ടില്‍ നിന്നും പാലാ മേഖലയിലേക്ക് എത്തിച്ചിരുന്ന ആളാണ്. ഇയാള്‍ ആര്‍ക്കാണ് കഞ്ചാവ് കൈമാറുന്നതെന്നതെന്ന് വ്യക്തമാക്കിയിട്ടില്ല. മലയാളിയായ ഓരാളാണന്ന് മാത്രമെ വ്യക്തമാക്കിയിട്ടുള്ളൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: