കോട്ടയം: സാമുദായിക സംഘടനകള്ക്കതിരെയുള്ള ന്യൂനപക്ഷത്തിന്റെ വെല്ലുവിളി അവസാനിപ്പിക്കണമെന്ന് ഹിന്ദു ഐക്യവേദി കോട്ടയം ജില്ലാ കമ്മറ്റി ആവശ്യപ്പെട്ടു. കേരളത്തിലെ ഹിന്ദു സമൂഹത്തിനു നേരെ ന്യൂനപക്ഷ മതനേതാക്കന്മാരും മതസംഘടനകളും നടത്തുന്ന പ്രസ്താവനകള്‍ മതേതരത്വവാദികള്‍ കണ്ടില്ലെന്നു നടിക്കുന്നത് അവരുടെ ഇരട്ടത്താപ്പിന് ഉദാഹണമാണ്. ന്യൂനപക്ഷമെന്ന് വിലപിക്കുന്നവര്‍ ഹിന്ദുക്കള്‍ പിന്നോക്ക അവസ്ഥയിലാണെന്ന വെളിപ്പെടുത്തലുകളുമായി മുന്നോട്ടു വന്നിരിക്കുന്നു. ഹിന്ദു ഐക്യവേദി വര്‍ഷങ്ങളായി ഇതേ ആവശ്യമുന്നയിച്ച് ഇടതു വലതു സര്‍ക്കാരുകള്‍ക്ക് നിവേദനങ്ങള്‍ നല്‍കുകയും പ്രക്ഷോഭങ്ങള്‍ നടത്തുകയും ചെയ്യുന്നു. യഥാര്‍ത്ഥ വസ്തുത ഇതായിരിക്കെ ന്യൂനപക്ഷമെന്ന് അവകാശപ്പെട്ട് സര്‍ക്കാരില്‍ നിന്നും അനര്‍ഹമായി ആനുകൂല്യങ്ങള്‍ ഇത്തരം ഇക്കൂട്ടര്‍ തട്ടിയെടുക്കുകയാണ്. അസംഘടിതരാക്കി ഹിന്ദുവിനെ രാഷ്ട്രീയക്കാര്‍ ഇല്ലാതാക്കാനുള്ള ശ്രമത്തെ തിരിച്ചറിഞ്ഞാണ് എന്‍എസ്എസ് എസ്എന്‍ഡിപി പോലെയുള്ള സംഘടനകള്‍ ഒന്നിക്കാനുള്ള തീരുമാനവുമായി മുന്നോട്ടു വന്നത്. അതിനെതിരെ പടവാളെടുക്കുന്ന ന്യൂനപക്ഷത്തിന്റെ ഇത്തരം പ്രവര്‍ത്തനങ്ങള്‍ കണ്ടില്ലെന്നു നടിച്ചാല്‍ 2020ഓടെ ഹിന്ദുപിറന്ന നാട്ടില്‍ നിന്നും പലായനം ചെയ്യേണ്ടി വരും.
ന്യൂനപക്ഷങ്ങള്‍ക്കായി യുഡിഎഫ് സര്‍ക്കാര്‍ കേരളം ഭരിക്കുന്നുവെന്ന് തര്‍ക്കമില്ലാതെ പറയുവാന്‍ കഴിയും. എന്‍എസ്എസ് എസ്എന്‍ഡിപി സംഘടനങ്ങള്‍ ഒന്നിക്കുന്നതില്‍ വിറളിപൂണ്ട ന്യൂനപക്ഷസമുദായംഗങ്ങളായ ഷൂക്കൂറും കോശിയും ഫസല്‍ ഗഫൂറും ഹിന്ദുവിനെതിരെ കടന്നുകയറ്റം നടത്തുകയാണ്. ക്രിസ്ത്യന്‍-മുസ്ലീം ജനപ്രതിനിധികള്‍ ജയിക്കുന്നതിനു പിന്നില്‍ ഹിന്ദുക്കളെ അസംഘടിതരാക്കി ന്യൂനപക്ഷസമുദായങ്ങള്‍ ഒന്നിച്ചിതിന്റെ ഫലമാണ്. ഇതു ഹിന്ദു സമൂഹം മനസ്സിലാക്കണം. പാലോളി മുഹമ്മദ് കമ്മറ്റി നല്കിയ ആനുകൂല്യങ്ങള്‍ ഇത്തരത്തിലുള്ള വോട്ടു കച്ചവടത്തിന് മറ്റൊരു ഉദാഹരണമാണ്. ഹിന്ദുസമൂഹത്തിലെ ആരാധനാലയങ്ങള്‍ ദേവസ്വം ബോര്‍ഡിന് കീഴില്‍ കൊണ്ടുവന്ന് സ്വത്തും കോടിക്കണക്കിന് രൂപയുടെ വരുമാനവും പൊതുസമൂഹത്തിനുവേണ്ടി ചെലവഴിക്കുന്നു. ഇതര ആരാധനാലയങ്ങള്‍ക്കുള്ള വരുമാനം ആ സമുദായങ്ങളുടെ പുരോഗതിക്കായി ചെലവഴിക്കുന്നു. പത്മനാഭസ്വാമി ക്ഷേത്രത്തിലെ സ്വത്തിന്റെ കാര്യത്തിലും പൊതു മുതലാണെന്നുള്ള പ്രസ്താവന ന്യൂനപക്ഷ മതനേതാക്കളില്‍ നിന്നുണ്ടായി. ഇതു ഹിന്ദു സമൂഹത്തിനോടുള്ള വെല്ലുവിളിയാണ്. എന്‍എസ്എസ് എസ്എന്‍ഡിപി നേതൃത്വത്തിനെതിരെ നടത്തുന്ന തേര്‍വാഴ്ച അവസാനിപ്പിച്ചില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭ പരിപാടികളുമായി മുന്നോട്ടു വരുമെന്ന് ഹിന്ദു ഐക്യവേദി ജില്ലാ ജനറല്‍ സെക്രട്ടറി എ.ടി.തുളസീധരന്‍, പ്രസിഡന്റ് സുരേന്ദ്രദാസ്, സംഘടനാസെക്രട്ടറി പൂഴിമേല്‍ രണരാജന്‍, ജനറല്‍ സെക്രട്ടറി ശ്രീകാന്ത് തിരുവഞ്ചൂര്‍, വര്‍ക്കിംഗ് പ്രസിഡന്റ് തമ്പി പട്ടശ്ശേരി, ജില്ലാ സെക്രട്ടറിമാരായ ആര്.ഹരിലാല്‍, പി.കെ.ചന്ദ്രന്, വൈസ് പ്രസിഡന്റുമാരായ കെ.കെ.തങ്കപ്പന്, ബിന്ദുമോഹനന്‍, വി.ടി.രാജു, അംബികാതമ്പി, ട്രഷറര്‍ പ്രകാശ് കുമ്മനം എന്നിവര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: