ചങ്ങനാശേരി: കേരളത്തില്‍ ഹിന്ദുക്കള്‍ പിന്നിലാകാന്‍ കാരണം എന്‍എസ്എസ്സും എസ്എന്ഡിപിയുമാണെന്ന് എംഇഎസ് സംസ്ഥാന പ്രസിഡന്റ് ഡോ.ഫസല്‍ഗഫൂര്‍ പറഞ്ഞു. മുസ്ലീം എജ്യുക്കേഷണല്‍ സൊസൈറ്റി, മുസ്ലീം ഏകോപന സമ്മേളനത്തില്‍ നല്കിയ സ്വീകരണത്തിനുശേഷം പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കേരളത്തില്‍ രാഷ്ട്രീയ രംഗത്തും സാമൂഹ്യ രംഗത്തും വര്‍ഗ്ഗീയവത്കരണം നടക്കുന്നു. അതിന്റെ ഉറവിടം ചങ്ങനാശേരിയാണ്. ഒരാള്‍ക്ക് എന്തു തോന്ന്യാസവും പെരുന്നയില്‍ നിന്നും വിളിച്ചുപറയാം, ആരാണിയാള്‍ എന്നും അദ്ദേഹം ചോദിച്ചു. മന്നത്തുപദ്മനാഭന്‍ തന്റെ മുത്തച്ഛനോടു വൈക്കത്ത് എന്‍എസ്എസിനു കേന്ദ്രം പണിയുന്നതിനായി 25 ഏക്കര്‍ സ്ഥലം ചോദിച്ചുവെന്നും എസ്എന്‍ഡിപിയ്ക്ക് കൊല്ലത്ത് എസ്എന്‍ കോളേജിനു വേണ്ടി 35 ഏക്കര്‍ ഭൂമി നല്‍കിയതായും ഗഫൂര്‍ അവകാശപ്പെട്ടു. ഹിന്ദുവിനെ കൊച്ചാക്കാനും രമേശ് ചെന്നിത്തലയെയും നായരെയും ഇല്ലാതാക്കാനുമാണ് സുകുമാരന്‍ നായര്‍ ശ്രമിക്കുന്നത്.
എ.കെ.ആന്റണിയെ രാജ്യസഭാംഗമാക്കിയതിനുപിന്നില് താനാണെന്ന് പറയുന്ന പമ്പര വിഡ്ഢിയാണ് സുകുമാരന്‍ നായര്‍. എസ്എന്‍ഡിപിയുമായി ഞങ്ങള്‍ക്ക് നല്ലബന്ധമാണുള്ളത്. ക്രീമിലെയര്‍ പ്രശ്നത്തില്‍ തെന്നിവീണവരാണ് ഇപ്പോഴത്തെ രാമലക്ഷ്മണന്മാര്. രമേശ് ചെന്നിത്തല കോണ്‍ഗ്രസിന്റെ ആളായിട്ടുവരണം. സുകുമാരന്‍ നായരുടെ ആളായി വന്നാല്‍ അറബിക്കടലില്‍ തള്ളണം. ഒരു സംസ്ഥാനത്തും ഘടകകക്ഷികളോടു ചോദിക്കാതെ മന്ത്രിസ്ഥാനം കൊടുക്കില്ല. ഞങ്ങള്‍ക്ക് സമദൂരവും ശരിദൂരവുമില്ല. ഞങ്ങള്‍ക്ക് കാപട്യവുമില്ല. ഹിന്ദുഭൂരിപക്ഷവുമുള്ള മാറാട്ട് ഇത്രയേറെ പ്രശ്നങ്ങളുണ്ടായിട്ടും അവിടെ ജയിച്ചു വരുന്നത് എളമരം കരീമാണെന്നും പറഞ്ഞ ഗഫൂര്‍ പിഡിപി ചെയര്മാന് അബ്ദുള്‍ നാസര്‍ മദനിയെ പുകഴ്ത്തിപറയാനും മറന്നില്ല. ബാലകൃഷ്ണപിളളയുടെയും മകന്റെയും പ്രശ്നത്തില്‍ സുകുമാരന്‍ നായര്ക്കെന്താകാര്യമെന്നും ഗഫൂര്‍ ചോദിച്ചു.
ഗുജറാത്തില്‍ മുസ്ലീങ്ങള്‍ എട്ടുശതമാനം മാത്രമുള്ളപ്പോള്‍ അവിടെ 12 ശതമാനം പോലീസുകാര്‍ മുസ്ലീങ്ങളാണെന്നും എന്നാല്‍ 27 ശതമാനം മുസ്ലീങ്ങളുള്ള കേരളത്തില്‍ പത്തുശതമാനം മാത്രമാണ് പോലീസുകാരുള്ളത്.കേരളത്തില്‍ നേതൃത്വമാറ്റമാണ് ചിലര്‍ ആഗ്രഹിക്കുന്നതെങ്കില്‍ അത് ഇവിടെ നടപ്പാകില്ല. മന്ത്രിസഭ ദുര്‍ബ്ബലമാണ് എന്നാല്‍ ആഭ്യന്തര മന്ത്രി ദുര്‍ബ്ബലനല്ല. രമേശ് നല്ലവനാണ്, അദ്ദേഹത്തെ കുരങ്ങ് കളിപ്പിക്കുന്നത് പെരുന്നക്കാരനാണ്. ഹിന്ദുക്കള്‍ പൊതുവെ സെക്യുലര്‍ ആണെന്നും വോട്ടു കോണ്‍ഗ്രസിലേക്കു പോകുമെന്നതുകൊണ്ട് അത് തടയിടാനാണ് ഈ നീക്കമെന്നും ഡോ.ഫസല്‍ ഗഫൂര്‍ കൂട്ടിച്ചേര്‍ത്തു. സുകുമാരന്‍ നായരുടെ ഫോണ്‍ ചോര്‍ത്തിയതിനെ സംബന്ധിച്ച് പരിഹാസവുമുയര്‍ന്നു. മുസ്ലീങ്ങള്‍ക്കെതിരെ പടവാളോങ്ങുന്ന ചാണക്യന്മാര്ക്കു താക്കീതു നല്‍കിയാണ് യോഗം അവസാനിപ്പിച്ചത്. എംഇഎസ് ജില്ലാ പ്രസിഡന്റ് കെ.ഇ.പരീത് അദ്ധ്യക്ഷത വഹിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: