കണ്ണൂര്‍: യുഡിഎഫ് യോഗങ്ങളില്‍ പങ്കെടുക്കില്ലെന്ന് സിഎംപി. അഭിപ്രായവ്യത്യാസം തുടരുന്നതിനാല്‍ യുഡിഎഫുമായി ഇനി ചര്‍ച്ചയ്ക്കില്ല. പാര്‍ട്ടി യുഡിഎഫ് വിടണമെന്നും സ്ഥാനമാനങ്ങള്‍ ഉപേക്ഷിക്കണമെന്നും കണ്ണൂരില്‍ തുടരുന്ന സിഎംപി നേതൃയോഗത്തില്‍ ഭൂരിപക്ഷാഭിപ്രായം.
എന്നാല്‍ ഈ അഭിപ്രായത്തെ സിപി ജോണും അജീറും എതിര്‍ത്തു. പാര്‍ട്ടിയോട് ആലോചിക്കാതെയുള്ള യുഡിഎഫ് തീരുമാനങ്ങളില്‍ പ്രതിഷേധിച്ച് മുന്നണി വിടുന്ന കാര്യം യോഗം ചര്‍ച്ച ചെയ്യും. പരിയാരമടക്കമുള്ള വിഷയങ്ങളില്‍ മുഖ്യമന്ത്രിയും കെപിസിസി പ്രസിഡന്റും വ്യത്യസ്ത അഭിപ്രായങ്ങള്‍ രേഖപ്പെടുത്തിയ സാഹചര്യത്തില്‍ മുന്നണിയില്‍ തുടരേണ്ടെന്നാണ് ഭൂരിപക്ഷ അഭിപ്രായം.
യുഡിഎഫ് വിട്ട് ഒരു മുന്നണിയുടേയും ഭാഗമാകാതെ പാര്‍ട്ടിയെ സംഘടനാ തലത്തില്‍ ശക്തിപ്പെടുത്താന്‍ നേരത്തേ തന്നെ തീരുമാനിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: