ജ്ഞാനസമ്പാദനത്തിന് നാം സാധര്മ്യകല്പ്പനയെ ഉപയോഗിക്കുന്നു. സാധര്മ്യകല്പ്പന നിരീക്ഷണത്തെ ആശ്രിച്ചിരിക്കുന്നു. ഒന്നാമതായി നാം വസ്തുസ്ഥിതികളെ സൂക്ഷിച്ചുനോക്കിക്കാണുന്നു; പിന്നെ അവയ്ക്ക് സാധര്‍മ്യം കല്പ്പിക്കുന്നു; അനന്തരം അതില്‍നിന്ന് അവയുടെ തത്വങ്ങളെ അനുമാനിക്കുന്നു. ഇങ്ങനെ ജ്ഞാനം സമ്പാദിക്കേണ്ടത് മനസ്സിനെ മനുഷ്യന്റെ ആന്തരപ്രകൃതിയെ, വിചാരത്തെ – പറ്റിയാണെങ്കില്‍, ആദ്യമേ മനസ്സിനുള്ളില്‍ നടക്കുന്ന സംഗതികളെ നിരീക്ഷിക്കാന്‍ ശക്തിയുണ്ടാകുന്നതുവരെ സാധ്യമല്ല. ബാഹ്യവസ്തുക്കളെ നിരീക്ഷിക്കുന്നത് ഇതിലെത്രയോ എളുപ്പം. അതിനായി അനേകം ഉപകരണങ്ങള്‍ സൃഷ്ടിച്ചിട്ടുമുണ്ട്. പക്ഷേ അന്തര്‍ലോകത്തിലേക്ക് ഉപകരണമൊന്നുമില്ല. ശരിയായ ശാസ്ത്രം വേണമെങ്കില്‍ നിരീക്ഷണം കൂടിയേ കഴിയൂ എന്ന് നമുക്കറിയുകയും ചെയ്യാം. വസ്തുവിവേചനം ശരിക്കില്ലാതെ ഒരു ശാസ്ത്രത്തിനും നിലയില്ല, വെറും പൊള്ളവാദംമാത്രമാണിത്. അതുകൊണ്ടാണ് ആദികാലം മുതല്‍ മനഃശാസ്ത്രജ്ഞന്മാരൊക്കെ വഴക്കടിച്ചുവന്നിട്ടുള്ളത്, ചുരുക്കം ചിലരേ കലഹിക്കാതുള്ളൂ. അവര്‍ നിരീക്ഷണത്തിനുള്ള ഉപായം കണ്ടുപിടിച്ചവരാണ്.
– സ്വാമി വിവേകാനന്ദന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: