കോട്ടയം: കേളി ഗുരശ്രീപുരം കഥകളി ആസ്വാദക സമിതിയുടെ ഒന്നാം പിറന്നാള്‍ ആഘോഷവും അചാര്യാനുസ്മരണവും 28ന് നടത്തുമെന്ന് സംഘാടകര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. കുറിച്ചി കൃഷ്ണപിള്ള ആശാന്നഗറില് (കുറിച്ചി ഇണ്ടളേപ്പ സ്വാമി ക്ഷേത്രമൈതാനം) വൈകിട്ട് 4ന് സ്വാഗതസംഘം അദ്ധ്യക്ഷന്‍ പങ്കജാക്ഷന്‍പിള്ളയുടെ അദ്ധ്യക്ഷതയില്‍ ചേരുന്ന സാംസ്രിക സമ്മേളനം കേന്ദ്ര തൊഴില്‍ സഹമന്ത്രി കൊടിക്കുന്നില്‍ സുരേഷ് ഉദ്ഘാടനം ചെയ്യും. പത്മഭൂഷണ്‍ കാവാലം നാരായണപ്പണിക്കര്‍ അനുസ്മരണപ്രഭാഷണം നടത്തും. സാംസ്കാരിക മന്ത്രി കെ.സി.ജോസഫ് കേളിയുടെ വെബ്സൈറ്റ് ഉദ്ഘാടനം ചെയ്യും. കേളീരവം എന്ന സ്മരണിക സി.എഫ്.തോമസ് എംഎല്‍എ പ്രകാശനം ചെയ്യും.
യോഗത്തില്‍ രണ്ടായിരത്തില്‍ പരം കഥകളികള്‍ സംഘടിപ്പിച്ച കോട്ടയം കളിയരങ്ങിന്റെ സെക്രട്ടറി പള്ളം ചന്ദ്രനെയും മത്തവിലാസം എന്ന ആട്ടക്കഥ രചിച്ച കേളിയുടെ പ്രവര്‍ത്തകനായ സജിനീവ് എന്‍.നായരെയും കുറിച്ചി ഗ്രാമ വാസിയായ സിനിമ ഛായാഗ്രാഹകന്‍ പ്രദീപ് നായരെയും ആദരിക്കും. കുറിച്ചി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശൈലജാ സോമന്, ജില്ലാ പഞ്ചായത്ത് മെമ്പര്‍ ബിജു തോമസ് എന്നിവര്‍ ആശംസകളര്‍പ്പിക്കും. വൈകിട്ട് 7മുതല്‍ പത്മശ്രീ കലാമണ്ഡലം ഗോപി പങ്കെടുക്കുന്ന നളചരിതം രണ്ടാം ദിവസം, കിരാതം തുടങ്ങിയ കഥകളികള്‍ ഉണ്ടായിരിക്കും.
കഥകളി ആചാര്യന്മാരായ കുറിച്ചി കുഞ്ഞന്‍ പണിക്കര്‍ ആശാന് കുറിച്ചി കൃഷ്ണപിള്ള ആശാന് തുടങ്ങിയവരുടെ നാമങ്ങള്‍ നിലനിര്‍ത്തുന്നതിനുവേണ്ടിയും കഥകളിയുടെ ഈറ്റില്ലമായ കുറിച്ചിയില്‍ പുതിയ തലമുറയ്ക്ക് കഥകളിയില്‍ അവബോധം ഉണ്ടാക്കിയെടുക്കുന്നതിനും വേണ്ടി തുടങ്ങിയ കേളി മൂന്നുമാസങ്ങള്‍ കൂടുമ്പോള്‍ കഥകളിയും സ്കൂളുകളില്‍ കഥകളി പരിചയക്ലാസും നടത്തും.
കഥകളിയില്‍ കുറിച്ചി ചിട്ടകള്‍ക്ക് രൂപം കൊടുത്ത കുറിച്ചി കഥകളി കളരിയെഗുരശ്രീപുരം കഥകളി വിദ്യാലയം എന്ന പേരില്‍ പുനരുജ്ജീവിപ്പിക്കാനും അതോടൊപ്പം കഥകളി വേഷം, സംഗീതം, ചെണ്ട, സംസ്കൃതം എന്നീ വിഷയങ്ങളുടെ പ്രതിവാര ക്ലാസുകളും നടത്തും. കൂടാതെ ആതുരസേവനരംഗത്തും കേളി ഒരു വര്‍ഷം കൊണ്ട് കാല് ലക്ഷം രൂപയോളം വൈദ്യസഹായത്തിനായി നല്‍കുകയുണ്ടായിയെന്നും അവര്‍ പറഞ്ഞു. പത്രസമ്മേളനത്തില്‍ സ്വാഗതസംഘം ചെയര്മാന് ബി.പങ്കജാക്ഷന്‍പിള്ള, ഡോ.പിഎസ്.മനോജ്കുമാര്‍, രാജു ടി.പത്മനാഭന് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: